Sunday 2 March 2014

മരണത്തിനു മുൻപുള്ള ആ നാലു മണിക്കുർ .



  ത്തവണ പതിവിലും വിപരീതമായി സേലത്ത്  നിന്നും ഉച്ചക്ക് രണ്ടു മുപ്പതിനുള്ള ബിലാസ്പൂർ തിരുന്നൽവേലി ധീർഖ ദൂര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിലാണ് നാട്ടിലേക്കു   തിരിച്ചത്.
 എല്ലാ മാസാവസാനെതെയും  പോലെ ഇത്തവണയും കീശയിലെ കാശൊക്കെ തീർന്നത് മൂലം ജനറൽ കംപാർട്ടുമെന്റ്റിൽ കയറുവാൻ തീരുമാനിച്ചു ..വടകുന്നുന്നും വരുന്ന ട്രെയിൻ ആയത് കൊണ്ടാകണം ഞാൻ കയറിയ ബോഗിയിൽ തിരക്ക് നന്നേ കുറവായിരുന്നു. വാതിലിൽ നിന്നും കുറച്ചു അകത്തേക് മാറി ഒരു സീറ്റ്‌  പൂർണമായും  ഒഴിഞ്ഞു കിടക്കുനത് കണ്ട് ഞാൻ അതിന്റെ അടുത്തേക് നടന്നു .എന്റെ ലെഗ്ഗെജു അവിടെ വെച്ച് ജനാലയുടെ അടുക്കലേക് ഇരുന്നു . മനസ്സിൽ സ്ലീപേർ ടിക്കറ്റ്‌ എടുക്കാതെ തന്നെ സ്ലീപ്ർ സീറ്റ്‌ കിട്ടിയതിന്റെ സന്തോഷം .ഞാൻ ചുറ്റും ഉള്ളവരെ ഒക്കെ ഒന്ന് നിരീക്ഷിച്ചു. എന്റെ  തൊട്ടു എതിരായി , നിറയെ അഴുക്കു പിടിച്ച ഒരു പുതപ്പിനടിയിൽ നാടോടിയെ പോലെ തോനികുന്ന ഒരാൾ ചുരുണ്ട് കൂടി  കിടക്കുന്നു,പിന്നെ അപ്പുറത്തെ സീറ്റുകളിലും  സൈഡ് സീറ്റിലും ഒക്കെ കുറച്ച് തമിഴരും ഹിന്ദികാരും ഇരിക്കുകയും  കിടക്കയും ഒക്കെ ചെയ്യുന്നു.

ട്രെയിൻ മുന്പോട്ടേക്ക് പാഞ്ഞു തുടങ്ങി, സമയം  മൂന്നാകുന്നു . ഞാൻ ആ നാടോടിയെ ഒന്ന് നോക്കി .അയാൾ ഉറങ്ങുകയാണ്‌ എന്ന തോനിപ്പിക്കും വിതം കിടക്കുന്നു. കുളിച്ചിട്ടു കുറഞ്ഞത് ഒരു മാസം എങ്കിലും  ആയപോലെ.അല്ല ചിലപ്പോൾ അതിലും കൂടുതലാകും...

മുഖത്തും കിയ്യിലുമൊക്കെ അഴുക്ക് കട്ടപിടിച്ചിരിക്കുന്നു ,മുടിയും താടിയും ഒക്കെ വളർന്നു പന്തലിച്ചു കിടക്കുന്നു .നിറം നല്ല കറുപ്പാണ് . വളയൻ  കഴുത്തുള്ള ഒരു വെള്ള ടി ഷർട്ടും ,ചുക്കി ചുളുങ്ങിയ  കറുത്ത ഒരു പാൻസും ആണ് അയ്യാളുടെ വേഷം. രണ്ടും  നനച്ചിട്ടു മാസങ്ങളായി എന്ന് അതിലെ ചെളി കണ്ടാൽ അറിയാം.

"എനിക്ക് മാത്രം  എന്തിനാണ്  ഇങ്ങനെയുള്ള സഹയാത്രക്കാരെ തരുന്നത് എന്റെ ഈശ്വര" എന്ന്  മനസ്സിൽ ചോദിച്ചു പുറത്തുള്ള വരണ്ട കാഴ്ചകൾ കണ്ടു ഞാൻ അങ്ങനെ ഇരുന്നു.

യിരോട് അടുക്കാറായപോഴെകും അയാൾ ഉണർന്നു , കൈയ്യിലുള്ള അഴുക്കൻ  പുതപ്പു മടക്കി വെച്ചു എന്റെ എതിരെ ഇരുന്ന് എന്നെ അയ്യാൾ  ശ്രദ്ധികുവാൻ തുടങ്ങി. എന്റെ കൈയ്യിലെ  വാച്ചിലേക്  ചൂണ്ടി "ടൈം കിത്തനാ " എന്നോ  മറ്റോ  ചോദിച്ചു.
സമയം നാല് മണി ആകാറായി."ചാർ ബജേ ഹോനേ കി സംഭാവന ഹെ" യെന്നൊക്കെ  പറഞ്ഞാലോ  എന്ന്  മനസ്സിൽ വിചാരിച്ചു. പിന്നെ വേണ്ടാന്ന് വെച്ച്‌ "ചാർ ബജേ" എന്ന് പറഞ്ഞു .അപോഴെക്കും അയ്യാൾ ചിരിച്ചു കൊണ്ടുകൊണ്ട് യെന്തോക്കെയോ പറയാൻ തുടങ്ങി. ട്രെയിൻ ഇന്നു നേരത്തെ ആണ് എന്നും, അയ്യാൾ ബിലസ്സ്പൂരിൽ നിന്നും വരികയാണ്‌ എന്നും ഒക്കെ പറഞ്ഞു. ഞാൻ ഒന്നും ശ്രദ്ധികാത്ത ഭാവത്തിൽ പുറത്തേക് നോക്കി  ഇരുന്നു.അയ്യാൾ അപോഴും യെന്നൊടു യെന്തോക്കെയോ പറയുന്നുണ്ടായിരുന്നു.

  അല്പനേരത്തെ മൗനത്തിനു ശേഷം അയ്യാൾ തന്റെ പക്കൽ ഉണ്ടായിരുന്ന ബാഗ്‌ തുറന്ന് അതിൽ നിന്നും ഒരു പൊതി പുറത്ത് എടുത്തു .അത് നിറയെ" മഞ്ഞ ജിലേബി"ആയിരുന്നു.  "മഞ്ഞ ജിലേബി "എനിക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ്‌ . അപ്പോഴേക്കും എന്റെ  വായിൽ കപ്പലോടിക്കുവാൻ  പാകത്തിനു വെള്ളം  നിറഞ്ഞപോലെ. ഞാനും കഴിച്ചിട്ടുണ്ട്‌  മഞ്ഞ ജിലേബി.കുറച്ചു  ദിവസം മുൻപ്  ദിവ്യ മിസ്സ്‌ കണ്ണൂരിൽ വെച്ച് ഒരു കിലോ മഞ്ഞ ജിലേബി ആണ് വാങ്ങി തന്നത്. അന്ന് രാത്രി  മുഴുവൻ ഞാൻ  അത് കഴിച്ചു ട്രെയിനിൽ ഇരുന്നു. ഹോ... അതിന്റെ പുളിപും മധുരവും ഒന്ന് വേറെ തന്നെ. ഇതൊക്കെ ഓർത്തിരിക്കവേ  നാടോടി തന്റെ കിയ്യിൽ ഉണ്ടായിരുന്ന  ജിലേബി  അല്പം പോലും ബാകി വെക്കാതെ കഴിച്ചു തീർത്തു. എനിട്ട്‌ കൈയ്യ് ഷർട്ട്‌ ഇലേക് തുടച്ച് വേണ്ടും എന്റെ മുഖത്തേക് നോക്കി. ഞാൻ  അയാളെ ശ്രദ്ധിച്ചാൽ വീണ്ടും അയാൾ സംസാരം തുടങ്ങും എന്നത് കൊണ്ട് ഞാൻ പുറത്തേക് തന്നേ  നോക്കി ഇരുന്നു.

യിരോട് സ്റ്റേഷൻ യെതിയപോൾ അയാൾ ട്രെയിനിൽ  നിന്നു മിറങ്ങി പ്ലാറ്റ്ഫോമിലുള്ള ഇരുപ്പിഠത്തിലേക്ക്  ചെന്നിരുന്നു.എനിക്ക് ചെറുതായി  ഉറക്കം വന്നു തുടങ്ങി ഞാൻ എന്റെ  സീറ്റിലെകു കിടന്നു. കുറച്ചു നേരം കണ്ണടച്ച് അങ്ങനെ കിടന്നു പിന്നെ എപോഴോ മയകത്തിൽ ആണ്ടുപോയി.

"വെൽക്കം  റ്റു കോയമ്പത്തൂർ ജങ്ങ്ഷൻ" എന്ന അന്നോണ്‍സ്മെൻറ് കേട്ടാണ് പിന്നീടു ഞാൻ ഉണരുന്നത് . 
ഇപ്പോഴും ട്രെയിനിൽ തിരക്ക് കുറവാണ്. ആ നാടോടിയെ കാണ്മാനില്ല പക്ഷെ അയ്യാളുടെ അഴുക്കൻ പുതപും ബാഗും സീറ്റിലുണ്ട്. അൽപ നേരത്തിനു ശേഷം എന്നെ അമ്പരപിച്ചു കൊണ്ട് അയ്യാൾ എന്റെ അടുക്കലേക് വന്ന് അയ്യാളുടെ സീറ്റിൽ ഇരുന്നു . അയ്യാൾ അടിമുടി മാറിയിരിക്കുന്നു. ഒരു മായാജാലകാരനെ  പോലെ. ഇപ്പോൾ അയാളുടെ നിറം തൂ വെള്ളയാണ്  മുടിയും താടിയും നന്നായി ചീകി ഒതുക്കി വെച്ചിരിക്കുന്നു.വെളുത്ത അഴുക്കു പുരളാത്ത ടി  ഷർട്ടും പാൻസും. ഒരു മണിക്കുറിനുള്ളിൽ അയ്യാൾ ഒരു വെളുത്ത ചെറുപ്പകാരൻ ആയി മാറിയിരിക്കുന്നു.
ചെറുപുഞ്ചിരിയോടു കൂടി അയ്യാൾ എന്നെ നോക്കി ഇരിക്കുന്നു. എനിക്ക് ആശ്ചര്യം സഹിക്കാൻ കഴിയുന്നുമില്ല. പെട്ടെന്ന് അയ്യാൾ എന്നോട്,

"മുഹമ്മദ്‌ എന്ന്  അല്ലെ നിങ്ങളുടെ പേര്? സേലത് അല്ലെ  നിങ്ങൾ പഠിക്കുന്നത് ?"
എന്ന് അയാൾ മലയാളത്തിൽ  ചോദിച്ചു.
അതെ എന്നും എന്നെ  എങ്ങനെ അറിയാം എന്നും ഞാൻ അയാളോട് തിരക്കി ..
ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു അയാളുടെ മറുപടി.
 അയാൾ നിയോഗത്തെ കുറിച്ച് സംസാരിച് തുടങ്ങി  "
"നമ്മൾ ഇ ദിവസത്തിൽ കണ്ടുമുട്ടെണ്ടവർ  ആണ്. നിന്നെ കാണുവാൻ തന്നെ ആണ് ഞാൻ ഈ  ട്രെയിനിൽ കയറിയത് .നിനക്ക് ഒരു കാര്യം നൽകുവാൻ."
 "യെന്തു കാര്യം?"
"കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്,എന്റെ യാത്ര അടുത്ത സ്റ്റോപ്പിൽ   അവസാനിക്കും. തുടന്നു നിന്നെ നയിക്കുക ഞാൻ നിനക്ക് നല്കുന്ന കാര്യമായിരിക്കും."
"എനിക്ക് ഒന്നും മനസ്സിലാകുന്നില്ല നിങ്ങൾ ആരാണ്??. നിങ്ങൾ എങ്ങനെ  ഈ വേഷത്തിലും നിറത്തിലും ആയി?
അപോഴെകും അയ്യാൾ  തന്റെ ബാഗിൽ നിന്നും ഒരു നാണയം എടുത്തു എന്റെ  കൈയ്യിൽ  ഏൽപിച്ചു. നല്ല പഴക്കമുള്ള  അറബിയിൽ അക്ഷരങ്ങൾ പോലെ യെന്തോ  എഴുതിയിട്ടുള്ള ചെമ്പിൽ ഉണ്ടാക്കിയ  ഒരു നാണയം . .
"ഇത് നിനക്ക് നിന്റെ  ഏറ്റവും വലിയ ആഗ്രഹം സഭാലമാക്കുവാൻ ഉപകരിക്കുന്ന ഒന്നാണ്". ഇനി ഉള്ളതൊക്കെ നീ വഴിയെ മനസ്സിലാക്കികൊള്ളും . പിന്നെ ഇനിയുള്ള നേരം നീ ആകാശത്തിലെക്കു നൊക്കിയിരികുക നിന്റെ പല ചോദ്യങ്ങല്കും ഉള്ള മറുപടി അതിൽ ഉണ്ട് " എത്രയും പറഞ്ഞു അയാൾ ബാഗും പുതപ്പുമെടുത്തു... വാതിലിനടുക്കലേക്കു  പോയി. 

സമയം 6 മണി കഴിഞ്ഞിരിക്കുന്നു, ഞാൻ ജനാലയിലൂടെ പുറത്തേക് നോക്കി ഇരുന്നു. നീല നിറം മങ്ങിത്തുടങ്ങിയ ആകാശം..സന്ദ്യ ആകാൻ പോകുന്നു. മേഘങ്ങൾ പഞ്ഞികെട്ടു  ഒഴുകുന്നു അവയ്ക്ക് ഇരുണ്ട  നിറം ..ഞാൻ പുറത്തേക്  തന്നെ നോക്കിയിരുന്നു...വാളയാർ കടന്നു ട്രെയിൻ വേഗം പാലക്കാട്‌ ജങ്ഷനിൽ എത്തി. അയാൾ അവിടെ ഇറങ്ങി.. 
 ഇപ്പോഴും മനസ്സിൽ അതെ ആശ്ചര്യം നില നില്കുന്നു.ഞാൻ ജനാലയിലൂടെ പ്ലാറ്റ്ഫോം ഇലേക്ക് നോക്കിയിരിക്കവേ  അവിടെ നിന്ന കുറച്ച് പേർ ബഹളം വെച്ച് ഒരു ഭാഗത്തേക് ഓടി. ശബ്ദം കേട്ട് ഞാൻ പുറത്തേക് വന്നു. അവിടെ ഒരിടത്ത്  കുറേ  പേർ കുട്ടം കുടി   നില്കുന്നു .പലരും  അവിടേക്ക് ഓട്ടിവരുന്നുമുണ്ട്. ഞാനും അങ്ങോട്ടേക്കു  പോയി. അടുത്ത് ചെന്നപോൾ കണ്ടത് ആ നാടോടി അവിടെ കിടക്കുന്നു.. അയ്യാൾ ഇപ്പോൾ ഞാൻ അട്യ്യം കണ്ടപോലെ  ആണ്.കറുത്ത നിറത്തിലും  അഴുക്കു പിടിച്ച കുപ്പയത്തിലും. അയാളുടെ അടുത്ത് ഇരിക്കുന്ന ചിലർ  അയ്യാൾ  മരിച്ചിരിക്കുന്നു  എന്ന്  വിളിച്ചു പറഞ്ഞു.  അത് കേട്ടതും ഞാൻ ട്രെയിനിലെക് തിരികെ  ഓടി കയറി .  

ഈ കഴിഞ്ഞ നാലു മണിക്കുർ  ,അതെ അയ്യാളുടെ മരണത്തിനു മുൻപുള്ള  ആ നാലു മണിക്കുർ ...
 എനിക്ക് ഒന്നും വിസ്വസികാൻ കഴിയുന്നില്ല .
 ട്രെയിൻ  പാലക്കാട്‌ നിന്നും എടുത്തു. സന്ദ്യ കഴിഞ്ഞിരിക്കുന്നു,   ആകാശം ഇപ്പോൾ  ചുമന്നിരികുന്നു. ചുവപ്പ് ഇന്റെ സാന്ദ്രത ദൂരേക് പോകുന്തോറും കുറഞ്ഞു കുറഞ്ഞു  വരുന്നു.. ഇരുട്ട് ചുവപ്പിനെ കാര്ന്നു തിന്നുകൊണ്ടിരികുന്നപോലെ .. നീല.. ചുവപ്പ്.. കറുപ്പ്.. കുറച്ചു സമയത്തിനുള്ളിൽ ആകാശം തന്നെ പല രീതിയിൽ മാറിയിരിക്കുന്നു..ആ മാറ്റമാവണം  അയ്യാൾ എന്നോട് കണ്ടെത്തുവാൻ പറഞ്ഞത്. അയാൾ പറഞ്ഞ എന്റെ ഏറ്റവും വലിയ സ്വപ്നം..ഞാൻ അതിനെ കുറിച്ച് ചിന്തിച്ചു.

എന്റെ  എറ്റവും വലിയ സ്വപ്നം  അത് എന്റെ  ഫാത്തിമ ആണ്. എന്റെ മുഹബബ്ത്. 
ട്രെയിൻ ഭാരതപുഴയുടെ മുകളിലൂടെ മുൻപോട്ടു പോകവേ ആ നാടോടി നല്കിയ നാണയം കീശയിൽ നിന്നും എടുത്തു ഞാൻ പുഴയിലേക് എറിഞ്ഞു. 
ഒരു മായാജാലാതിലൂടെയും ഫാത്തിമയെ എനിക്ക് സ്വന്തമാക്കേണ്ട. വിധി ഉണ്ടേൽ ഒരുമിച്ച് പിന്നീടു ജീവിക്കും . ഇ യാത്ര എന്തിന്റെയോ  തുടക്കമാകാം .അല്ലെങ്കിൽ ഇത് ഇവിടം കൊണ്ടോടുങ്ങട്ടെ !

1 comment: