Friday 18 April 2014

നിദ്ര

      മൂന്നു വർഷങ്ങൾ നിനക്കായി കാത്തിരിന്നു. അപ്രതീക്ഷിതമായി നിന്നെ കണ്ടുമുട്ടുന്നത് മുതൽ ഇന്ന് വരെ. ഒക്കെ ഒരു സ്വപ്നം പോലെ...
"യാത്രിയോം കൃപയാ ദ്യാൻ ദീജിയെ,
ഗാടി നംബർ 16604 തിരുവനന്തപുരം സെ മങ്ങ്ലോർ തക്ക് ജാനേ വാലി മാവേലി എക്സ്പ്രസ്സ്‌ ധോടി ഹി ഡിയർ മേം പ്ലട്ഫോം നമ്പർ എക് പർ ആയേഗി."
നിലാവ് നന്നേ കുറഞ്ഞ ഒരു രാത്രി ,ആകാശത്ത് നക്ഷത്രങ്ങളും കുറവ്. പ്ലട്ഫോം ഇന്റെ ഒരു തലക്കൽ ആയത് കൊണ്ടാകണം സ്റ്റേഷൻ ഇലെ വെളിച്ചം അധികം എന്റെ അടുക്കലേക് വന്നില്ല .
അന്നൌൻസ്മെന്റ് കേട്ട് പ്ലട്ഫോമിലെ ഇരിപിടത്തിൽ നിന്നും എഴുനേറ്റു പ്ലട്ഫോം ഇന്റെ അങ്ങെ തലക്കൽ നിന്നും ട്രെയിൻ വരുന്നതും നോക്കി നിന്നു. അകലെ നിന്നും ഒരു വലിയ വെളിച്ചം അടുക്കലേക് വരുന്നുണ്ട്. അത് അടുക്കുംതോറും പല്ട്ഫോം ഇലെ തിരക്ക് കൂടി കൂടി വരുന്നു. കുറച്ചു നേരത്തിനുള്ളിൽ എനിക്ക് കയറേണ്ട കംപാര്ട്ട്മെന്റ് എന്റെ മുൻപിൽ വന്നു നിന്നു.അതിനകത്തും മിക്കവരും
ഉറങ്ങാൻ കിടന്നിരുന്നു ,അതിനാൽ മൊബൈലിലെ മങ്ങിയ വെളിച്ചത്തിലൂടെ ഞാൻ എന്റെ ബർത്ത് ഇന്റെ മുൻപിൽ എത്തി.
എന്റെ ഒപ്പം അടുത്ത ബെര്തുകളിൽ ഉള്ളവർ ഒക്കെ ഉറങ്ങിയിരികുന്നു .ഞാൻ ന്റെ ബാഗ്‌ ഒരു ഭാഗത്തേക്ക് വെച്ച് കിടന്നു.
കണ്ണുകൾ അടച്ചു. ട്രെയിൻ അപ്പോഴേക്കും നല്ല വേഗത കൈവരിച്ചിരുന്നു.
പുലര്ച്ചെ 4 മണിക്ക് തന്നെ തലശ്ശേരി സ്റ്റേഷൻ ഇൽ ഞാൻ എത്തി.അവിടെ നിന്നും 7 മണിക്കേ എനിക്ക് പോകേണ്ട ഇടത്തേക്കുള്ള ബസ്‌ ഉള്ളു . അതിനാൽ അവിടെ ഉള്ള ഒരു പ്ലട്ഫോരം ബെഞ്ചിൽ എന്റെ ബാഗ്‌ വെച്ച് തണുത്ത വായുവിൽ ഉരുകി ഞാൻ ആകാശത്തേക് നോക്കി കിടന്നു.സുര്യ കിരണങ്ങൾ വായുവിലൂടെ ഊർന്നിറങ്ങി എന്റെ ചുറ്റും പരക്കാൻ തുടങ്ങി.അതിലൂടെ ചുറ്റും കണ്ണോടിക്കവേ കറുത്ത പറുദ ധരിച്ച നിരവധി സ്ത്രീകൾ പലയിടങ്ങളിലായി നില്കുന്നു പുരുഷന്മാർ ആകട്ടെ മിക്കവരും വെള്ള വസ്ത്രധാരികൾ ആണ്. മംഗലാപുരത്തേക്ക് ഉള്ള ഏതോ ട്രെയിൻ പ്രതീക്ഷിച്ചു നില്കുകയാണ് അവർ. ഞാൻ ബെഞ്ചിൽ നിന്നും എഴുനേറ്റു പുറത്തേക്കു നടന്നു. അടുത്ത ഉണ്ടായിരുന്ന ഒരു പീടികയിൽ നിന്നും അടിക്കാത്ത ഒരു ചായയും വാങ്ങി കുടിച്ചു എനിക്ക് പോകുവാൻ ഉള്ള ബസ്സും കാത്തു അവിടെ അടുത്ത ഉള്ള ഒരു റോഡ്‌ അരികിൽ നിന്നു.
3 ന്നു മണികൂർ ബസ്‌ യാത്രക്ക് ഒടുവിൽ ഫാത്തിമ മുൻപ് എപ്പോഴോ പറഞ്ഞു തന്ന ഓളുടെ വീട്ടിനു മുൻപിൽ എത്തി . ആദ്യയായി ആണ് അവള്ടെ വീട്ടിൽ പോകുന്നത്. ഞാൻ വീട്ടു മുറ്റത്തേക് കയറി ചെന്നപോഴെകും അവളുടെ സഹോദരങ്ങൾ ആകണം 2 ണ്ട് കുട്ടികൾ പുറത്തേക് വന്നു. ഫതിമാനെ കാണാൻ വന്നതാണ് എന്ന അവരോട് പറഞ്ഞപോൾ.
"ഉമ്മാ... ഇത്താത്താനെ കാണാൻ ഒരു ചെക്കൻ വന്നു നില്കുന്നു" എന്ന പറഞ്ഞു അവർ വീടിനുളിലെക് ഓടി കയറി.
അൽപ നേരം കഴിഞ്ഞപോൾ
ഒള്ടെ ഉമ്മാ പുറത്തേക് വന്നു ഫതിമാന്റെ ഒപ്പം പഠിച്ച ആൾ ആണ് എന്നും പേരും പറഞ്ഞപോൾ തന്നെ അവർ സന്തോഷത്തോടെ എന്നെ അകത്തേക് കൂട്ടി.
" അനിയന്മാർ അശ്ചര്യ്യതോടുകുടി എന്നെ നോക്കി ഇരുന്നു" .ഉമ്മാ എനിക്ക് കുടികുവനായി തണുത്ത നാരങ്ങ വെള്ളവുമായി വന്നു. ഫാത്തിമ ഗേറ്റ് കോച്ചിംഗ് ഇങ്ങിനായി ഹൈരബാദ് ഇൽ ആണ് എന്ന് അവർ പറഞ്ഞു. അതെ, അവൾ അത് പറയുവാൻ ആണ് അവസാനമയി എന്നെ വിളിച്ചത് ഞാൻ ഓർത്തു. കഴിക്കാൻ കൊറേ പലഹാരവും കൊണ്ടുവെച്ചു . എനിക്ക് അതിലൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല , മനസ്സിൽ ടെൻഷൻ ആയി തുടങ്ങി,വന്ന കാര്യം അവരെ ധരിപിക്കണം .ഞാൻ പറഞ്ഞു തുടങ്ങി "
ഞാൻ വന്നത് ഉമ്മാനെയും ഉപ്പാനെയും കാണുവാൻ ആണ്, എന്റെ ഒരു ആഗ്രഹം നിങ്ങളോട് പറയുവാൻ.
എനിക്ക് ഇപ്പോൾ ഭെൽ ഇൽ ജോലി ആയി. ഗവണ്മെന്റ് ജോലി ആണ്.. എനിക്ക് ഫതിമാനെ ഇഷ്ടമാണ്. ഇത് ഞാൻ അവളോട്‌ പറഞ്ഞിട്ടില്ല. ജോലി കിട്ടിയിട്ട് അത് ഇവിടെ വന്നു ഉമ്മനോട് ചൊദിക്കമെന്ന് കരുതി ഇത്ര നാളും കാത്തിരിക്കുകയായിരുന്നു. ഉമ്മയുടെ അഭിപ്രായം എന്ത് ആണ് എങ്കിലും പറയണം. ഇവിടെ താല്പര്യ കുറവൊന്നുമില്ല എങ്കിൽ ന്റെ വീട്ടിൽ നിന്നും കാരണവരെ കൂടി ഞാൻ വരാം .
പറഞ്ഞു മുഴുവിപ്പിക്കും മുൻപെ അവർ പറഞ്ഞു " ഓളുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു . അവരുടെ കുടുംബത്തിൽ തന്നെ ഉള്ള ഒരാൾ ആണ്, ഓളുടെ കോച്ചിംഗ് കഴിഞ്ഞു വന്നാൽ ഉടനെ നിശ്ചയം നടത്താൻ തീരുമാനിച്ചു വെച്ചിരികുകയാണ്."
വെള്ളിടി യേശിയ പോലെ ഒരു നിമിഷം. മറുപടി ആയി ഒന്നും പറയുവാൻ എനിക്കായില്ല . ഞാൻ ഇറങ്ങുന്നു എന്ന മാത്രം പറഞ്ഞു അവിടെ നിന്നും വേഗം പുറത്ത് ഇറങ്ങി..
ചുറ്റുമുള്ള എല്ലാം എന്നെ വട്ടം ചുറ്റുന്ന പോലെ , എല്ലാം എന്നെ നോക്കി പരിഹസിക്കുന്നു
. ഞാൻ പുറത്തേക് നടന്നു ചുറ്റും ഉള്ളവർ എന്തൊക്കെയോ പറയുന്നു, ഒന്നിനും ചെവി കൊടുക്കാതെ ഞാൻ നടന്നു.. മുൻപോട്ടു നടന്നു ... കൊറേ ദൂരം.
"എവിടെക്കാണ്‌ നീ ഇങ്ങനെ നടകുന്നത് ??" യെന്താണ് നിന്റെ ഉദേശം ??
എനിക്കറിയില്ല, "എന്നെ ഒന്ന് വെറുതെ വിടുന്നുണ്ടോ?"
"അത് എങ്ങനെയാ നിന്നെ വെറുതെ വിടുക ?? നീ ഞാൻ തന്നെ അല്ലെ !"
"അതെ .... പക്ഷെ ദയവു ചയ്തു അല്പം സ്വസ്ഥത താ" .
"ഹും . അവൾ പോയാൽ പോട്ടെ നിനക്ക് മറ്റൊരുവളെ കിട്ടും"
"അങ്ങനെ മറ്റൊരുവൾ വേണ്ട എനിക്ക് ." അവള്കായി ആണ് ഇത്ര നാളും കാത്തിരുന്നത്. അവൾ ഇല്ലേൽ ഞാനുമില്ല."
"ആണോ ..അങ്ങനെ ആണോ? തീർച്ചയാണോ?? എങ്കിൽ അവൾ നിനക്ക് നഷ്ടമായിരിക്കുന്നു. അത് മനസ്സിലായോ"
"ഹും . അതിനാൽ ഞാനും ഇവിടെ അവസാനിക്കുകയാണ് ഞാൻ തീരുമാനിച്ചു ,ഇനി എനിക്ക് ജീവികേണ്ട."
"ആഹാ ..ആണോ, ഹും നല്ല തീരുമാനം ആണ് അത്"
"ഹും" .
പിന്നെ ആരും എന്നോട് മിണ്ടാൻ വന്നില്ല , കുറച്ചു ദൂരം മുൻപോട്ടു നടന്നപ്പോൾ ഒരു ബസ്‌ സ്റ്റോപ്പ്‌ കണ്ടു, അവിടെ കുറെ നേരം ഇരുന്നു. തലശ്ശേരിക്കുള്ള ബസ്‌ പിടിച്ചു അവിടേക്ക് പോയി, അവിടെ നിന്നും അടുത്ത ഉള്ള ഒരു ബീച്ചിലേക്ക് ഒരു ഓട്ടോ പിടിച്ചു .
ഹാ വിശാലമായ കടൽ, സമയം 2 മണി കയിഞ്ഞിരികുന്നു നല്ല വെയിൽ ഉളളതിനാൽ അധികം ആൾകാർ അവിടെ എങ്ങുമില്ല.
കണ്ണെത്താ ദൂരത്തിൽ കടൽ പരന്നു കിടക്കുന്നു, അതിന്റെ അപ്പുറത്തെ അറ്റത് അവൾ ആകാശവുമായി പുണർന്നു കിടക്കുന്നു, അതെ അവിടേക്ക് തന്നെ നോക്കി ഞാൻ അവിടെ ഉള്ള മണൽ തട്ടിൽ ഇരുന്നു.
കുറച് നേരം ഇവിടെ ഇരിക്കാം അവസാനത്തെ കുറച്ചു നേരമല്ലേ എന്നൊക്കെ ചിന്തിച്ചു. ഫാത്തിമ അവൾ മനസ്സിലേക് വന്നു . ഒരു സൌഹൃദത്തിനുമപ്പുറം ഒന്നും ഞങ്ങള്കിടയിൽ ഇല്ലായിരുന്നു പക്ഷെ...
ഒക്കെ ഒടുങ്ങട്ടെ ഇവിടം കൊണ്ട്.
സമയം മുന്പോട്ടെക്ക് നീങ്ങി കൊണ്ടിരുന്നു വെയിലിന്റെ കാഠിന്യം കുറയുന്നതോടൊപ്പം ബീച് ഇലെ ജനങ്ങളുടെ എണ്ണം കുടുന്നുമുണ്ട്.
എന്റെ കാഴ്ചയിൽ ഒരു കുട്ടം കുട്ടികളെയും അവരുടെ ഒപ്പം ഉള്ള ചില മുതിര്ന്നവരും പെട്ടു. അവർ ആ തിരമാലകളോട് അര്തുല്ലസികുന്നു.
ചെറിയ ചെറിയ കച്ചവടക്കാർ അത് വഴി നടക്കുന്നു.
പെട്ടെന്ന് എന്റെ പുറകിൽനിന്നും ഒരു ശബ്ദം ..
സാർ വല്ലോം നല്കി സഹായിക്കണേ സാർ ..
ഒരു കാലു നഷ്ടമായ ഒരു കിഴവൻ.. അയാൾ മണ്ണിലൂടെ നിരങ്ങി ആണ് നീങ്ങുന്നത്.അയാൾ എന്റെ മുഖതെക്ക് ദയനീയമായി നോക്കി .
ഞാൻ ന്റെ പേഴ്സ് എടുത്തു ഒരു പത്തു രൂപ എടുത്തു അയാൾക്ക് നീട്ടാൻ പോകവേ മനസ്സു ചോദിച്ചു
"നിനക്ക് എന്തിനാ ഇ ബാകി പണം.. ഒക്കെ ഇയാൾക്ക് കൊടുത്തേരു അയ്യാൾ എങ്കിലും കുറച്ചു കാലം സന്തോഷിക്കട്ടെ."
"ഹും" ഞാൻ അയാളുടെ അടുത്തേക് നീങ്ങി ഇരുന്നു പേഴ്സ് ഇൽ ഉണയിരുന്ന മുഴുവൻ കാശും നല്കി എനിട്ട്‌ എ ടി എം കാർഡ്‌ ഉം അയാൾക്ക് മുൻപിൽ നീട്ടിയിട്ട്‌ പറഞ്ഞു ,
"ഇത് എ ടി എം കാർഡ്‌ ആണ് ഇത് ഉപയോഗിച്ച് പണം എടുക്കുവാൻ സാദിക്കും, ഇത് എങ്ങനെയാ ഉപയോഗികെണ്ടാത് എന്ന് പറഞ്ഞു തരാം"
അപോഴെകും അയാൾ ഉടൻ പറഞ്ഞു "സർ പിൻ നമ്പർ മാത്രം പറഞ്ഞാൽ മതി, ബാകി ഒക്കെ എനിക്കറിയാം.."
പിൻ നമ്പർ നല്കി, അയ്യാൾ ഞാൻ ഉധേശികുന്ന കാര്യം നാനായി നടക്കുവാൻ ആശംസിച്ചു സന്തോഷത്തോടു കുടി എവിടെക്കോ പോയി മറഞ്ഞു .
ഞാൻ ആ കുട്ടികളുടെ അടുക്കലൂടെ കടലിലേക്ക്‌ നടന്നു.
കുറച് നേരം ഈ തരികളിൽ മുങ്ങി കളിക്കണം എന്നിട്ടാകാം ബാകി ഒക്കെ.
വെള്ളത്തിന്‌ നല്ല തണുപ്പ് കാലുകൾ മണ്ണിലേക്ക് പൂഴ്ന്നു പോകുന്നു
ഹാ ഇവിടെ അൽപ നേരം നില്ക്കാം, കഴുത്തിന്റെ അത്ര ജല നിരപ്പായി . ബി ടെക് ഇന് മുൻപ് എപ്പോഴും എന്റെ വീടിന്റെ അടുത്തുള്ള കായലിൽ ഇത് പോലെ നില്കാറുണ്ട്. എന്തിനാ ഇപ്പോൾ അതൊക്കെ ഓര്ക്കുന്നത് .. കുറച്ചുടെ മുപോട്ടു പോയാൽ
കാര്യം കഴിഞ്ഞു..
അലപം കുടി കഴിയട്ടെ ഇപ്പോൾ ഇങ്ങനെ കുറച്ചു നേരം നിൽകാം...
പെട്ടെന്ന് വളരെ പെട്ടെന്ന് അക്കശം ഇരുണ്ടു.. വളരെ പെടന്നയിരുന്നു എല്ലാം , കാലാവസ്ഥ പൂർണമായും മാറിയിരിക്കുന്നു ബീച് ഇന്റെ അടുത്തുള്ള അറിയിപ്പ് മന്ദിരത്തിൽ നിന്നും എല്ലാവരും കരയിലേക്ക് കയറുവാൻ ഉള്ള അറിയിപ്പ് വന്നു. ആകാശം നന്നായി ഇരുണ്ടു ..
മനസ്സിൽ വല്ലാത്ത സന്തോഷം പ്രകൃതി കുടി എന്ന് എന്റെ ഒപ്പം ആണ് .
ഞാൻ കരയിലേക് നോക്കി ആ കുട്ടികളെ അവരുടെ രക്ഷിതകൾ കരയിലേക്ക് വേഗം മാറ്റുന്നു. ഒട്ടും വൈകാതെ തന്നെ മഴ വീണു
ആ മഴകൊപ്പം ശതമായ കാതിൽ ഒരു ഭീമാകാരനായ തിരമാലയും
അവൻ പൂര്ണ ശക്തിയോടെ കരയിലേക്ക് പാഞ്ഞു വരുന്നു ..
അത് കണ്ടാകണം കുറെ നിലവിളി ശബ്ദം പുറകിൽ നിന്നും കേള്ക്കാൻ എനിക്ക് കഴിയുന്നു. പിന്നെ അവൻ ശതമായി എന്നിലേക് അടിച്ചു അതിൽ ഞാൻ അകപെട്ടു. നിമിഷങ്ങൾകൊണ്ട്‌ അവൻ കരയിൽ ഉള്ളവരെ നക്കി തുടച്ചു എടുത്തു കടലിലേക്ക്‌ പോയി ഞാനും അവന്റെ വായിൽ ആണ്. എനിക്ക് നീന്ധുവാൻ കഴിയുനില്ല . ലൈഫ് ഗാര്ഡ് മാർ കുറെ പേരെ കടലിൽ നിന്നും കരയിലേക് കയറ്റി .. പക്ഷെ ഉൾകടലിൽ ചിലർ അകപെട്ടിരുന്നു .അല്പം തിര കുറഞ്ഞതോടെ എനിക്ക് നീന്ദുവൻ കഴിഞ്ഞു ഞാൻ ചുറ്റും നോക്കി കടൽ തീരത് നിന്നും ആ കുട്ടികളുടെ യാത്ര സംഗത്തിൽ നിന്നും നീണ്ട കരച്ചിൽ കേൾക്കാം ഞാൻ ചുറ്റും നോക്കി അടുത്ത് ആരെങ്കിലും അകപെട്ടിടുണ്ടോ എന്ന് .
അവിടെ അല്പം മാറി ഒരു കുട്ടി മുങ്ങി താഴുന്നത് ഞാൻ കണ്ടു, സർവ ശക്തിയും എടുത്ത് അവന്റെ അടുക്കലേക് നീന്ദി. അവനെ എന്റെ കിയ്യിൽ ഒതുക്കി ഞാൻ കരയിലേക് തിരിച്ചു വന്നു ആ യാത്ര സംഗതിലെ ചിലർ ഓടി വന്നു കുട്ടിയെ എന്റെ പക്കൽ നിന്നും വാങ്ങി.

അവരുടെ മുഖത്ത് നേരിയ ആശ്വാസം ഞാൻ കണ്ടു. അല്പം മാറി ഒരു പെണ്‍കുട്ടി പൊട്ടി കരയുന്നത് ഞങ്ങൾ കണ്ടു ,ഞങ്ങൾ എല്ലാവരും അവളുടെ അടുക്കലേക് ഓടി ചെന്നു.
അവളുടെ സഹോദരനെ കാണുനില്ല. അവനും ഇവർകൊപ്പം കളികുകയായിരുന്നു.
അവളെ ഒന്ന് ആശ്വസിപിക്കാൻ വാക് കൊണ്ട് പോലും ആർക്കും കഴിയുനില്ലയിരുന്നു ,
എങ്കിലും അവളുടെ മുഖത്തേക് ഒരികൽ കുടി നോക്കി ആ കലങ്ങിയ കണ്ണുകളിലെ ദുഖത്തിന്റെ ആഴം മനസ്സിൽ ഉറപിച്ചു കടലിലേക്ക്‌ തിരികെ ഓടി..
"ഞാൻ തിരിച് വരികയാ എങ്കിൽ അത് നിന്റെ സഹോദരനുമായി ആകും " എന്ന മനസ്സിൽ നിശ്ചയിച്ചു .. സർവ ഇശ്വരൻമാരോടും ആ കുട്ടിക്ക് പകരം എന്നെ എടുത്തോളൂ എന്ന അപേക്ഷയുമായി ഞാൻ അതിൻറെ അഗാതതയിലെക് ആണ്ടു.

Sunday 2 March 2014

മരണത്തിനു മുൻപുള്ള ആ നാലു മണിക്കുർ .



  ത്തവണ പതിവിലും വിപരീതമായി സേലത്ത്  നിന്നും ഉച്ചക്ക് രണ്ടു മുപ്പതിനുള്ള ബിലാസ്പൂർ തിരുന്നൽവേലി ധീർഖ ദൂര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിലാണ് നാട്ടിലേക്കു   തിരിച്ചത്.
 എല്ലാ മാസാവസാനെതെയും  പോലെ ഇത്തവണയും കീശയിലെ കാശൊക്കെ തീർന്നത് മൂലം ജനറൽ കംപാർട്ടുമെന്റ്റിൽ കയറുവാൻ തീരുമാനിച്ചു ..വടകുന്നുന്നും വരുന്ന ട്രെയിൻ ആയത് കൊണ്ടാകണം ഞാൻ കയറിയ ബോഗിയിൽ തിരക്ക് നന്നേ കുറവായിരുന്നു. വാതിലിൽ നിന്നും കുറച്ചു അകത്തേക് മാറി ഒരു സീറ്റ്‌  പൂർണമായും  ഒഴിഞ്ഞു കിടക്കുനത് കണ്ട് ഞാൻ അതിന്റെ അടുത്തേക് നടന്നു .എന്റെ ലെഗ്ഗെജു അവിടെ വെച്ച് ജനാലയുടെ അടുക്കലേക് ഇരുന്നു . മനസ്സിൽ സ്ലീപേർ ടിക്കറ്റ്‌ എടുക്കാതെ തന്നെ സ്ലീപ്ർ സീറ്റ്‌ കിട്ടിയതിന്റെ സന്തോഷം .ഞാൻ ചുറ്റും ഉള്ളവരെ ഒക്കെ ഒന്ന് നിരീക്ഷിച്ചു. എന്റെ  തൊട്ടു എതിരായി , നിറയെ അഴുക്കു പിടിച്ച ഒരു പുതപ്പിനടിയിൽ നാടോടിയെ പോലെ തോനികുന്ന ഒരാൾ ചുരുണ്ട് കൂടി  കിടക്കുന്നു,പിന്നെ അപ്പുറത്തെ സീറ്റുകളിലും  സൈഡ് സീറ്റിലും ഒക്കെ കുറച്ച് തമിഴരും ഹിന്ദികാരും ഇരിക്കുകയും  കിടക്കയും ഒക്കെ ചെയ്യുന്നു.

ട്രെയിൻ മുന്പോട്ടേക്ക് പാഞ്ഞു തുടങ്ങി, സമയം  മൂന്നാകുന്നു . ഞാൻ ആ നാടോടിയെ ഒന്ന് നോക്കി .അയാൾ ഉറങ്ങുകയാണ്‌ എന്ന തോനിപ്പിക്കും വിതം കിടക്കുന്നു. കുളിച്ചിട്ടു കുറഞ്ഞത് ഒരു മാസം എങ്കിലും  ആയപോലെ.അല്ല ചിലപ്പോൾ അതിലും കൂടുതലാകും...

മുഖത്തും കിയ്യിലുമൊക്കെ അഴുക്ക് കട്ടപിടിച്ചിരിക്കുന്നു ,മുടിയും താടിയും ഒക്കെ വളർന്നു പന്തലിച്ചു കിടക്കുന്നു .നിറം നല്ല കറുപ്പാണ് . വളയൻ  കഴുത്തുള്ള ഒരു വെള്ള ടി ഷർട്ടും ,ചുക്കി ചുളുങ്ങിയ  കറുത്ത ഒരു പാൻസും ആണ് അയ്യാളുടെ വേഷം. രണ്ടും  നനച്ചിട്ടു മാസങ്ങളായി എന്ന് അതിലെ ചെളി കണ്ടാൽ അറിയാം.

"എനിക്ക് മാത്രം  എന്തിനാണ്  ഇങ്ങനെയുള്ള സഹയാത്രക്കാരെ തരുന്നത് എന്റെ ഈശ്വര" എന്ന്  മനസ്സിൽ ചോദിച്ചു പുറത്തുള്ള വരണ്ട കാഴ്ചകൾ കണ്ടു ഞാൻ അങ്ങനെ ഇരുന്നു.

യിരോട് അടുക്കാറായപോഴെകും അയാൾ ഉണർന്നു , കൈയ്യിലുള്ള അഴുക്കൻ  പുതപ്പു മടക്കി വെച്ചു എന്റെ എതിരെ ഇരുന്ന് എന്നെ അയ്യാൾ  ശ്രദ്ധികുവാൻ തുടങ്ങി. എന്റെ കൈയ്യിലെ  വാച്ചിലേക്  ചൂണ്ടി "ടൈം കിത്തനാ " എന്നോ  മറ്റോ  ചോദിച്ചു.
സമയം നാല് മണി ആകാറായി."ചാർ ബജേ ഹോനേ കി സംഭാവന ഹെ" യെന്നൊക്കെ  പറഞ്ഞാലോ  എന്ന്  മനസ്സിൽ വിചാരിച്ചു. പിന്നെ വേണ്ടാന്ന് വെച്ച്‌ "ചാർ ബജേ" എന്ന് പറഞ്ഞു .അപോഴെക്കും അയ്യാൾ ചിരിച്ചു കൊണ്ടുകൊണ്ട് യെന്തോക്കെയോ പറയാൻ തുടങ്ങി. ട്രെയിൻ ഇന്നു നേരത്തെ ആണ് എന്നും, അയ്യാൾ ബിലസ്സ്പൂരിൽ നിന്നും വരികയാണ്‌ എന്നും ഒക്കെ പറഞ്ഞു. ഞാൻ ഒന്നും ശ്രദ്ധികാത്ത ഭാവത്തിൽ പുറത്തേക് നോക്കി  ഇരുന്നു.അയ്യാൾ അപോഴും യെന്നൊടു യെന്തോക്കെയോ പറയുന്നുണ്ടായിരുന്നു.

  അല്പനേരത്തെ മൗനത്തിനു ശേഷം അയ്യാൾ തന്റെ പക്കൽ ഉണ്ടായിരുന്ന ബാഗ്‌ തുറന്ന് അതിൽ നിന്നും ഒരു പൊതി പുറത്ത് എടുത്തു .അത് നിറയെ" മഞ്ഞ ജിലേബി"ആയിരുന്നു.  "മഞ്ഞ ജിലേബി "എനിക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ്‌ . അപ്പോഴേക്കും എന്റെ  വായിൽ കപ്പലോടിക്കുവാൻ  പാകത്തിനു വെള്ളം  നിറഞ്ഞപോലെ. ഞാനും കഴിച്ചിട്ടുണ്ട്‌  മഞ്ഞ ജിലേബി.കുറച്ചു  ദിവസം മുൻപ്  ദിവ്യ മിസ്സ്‌ കണ്ണൂരിൽ വെച്ച് ഒരു കിലോ മഞ്ഞ ജിലേബി ആണ് വാങ്ങി തന്നത്. അന്ന് രാത്രി  മുഴുവൻ ഞാൻ  അത് കഴിച്ചു ട്രെയിനിൽ ഇരുന്നു. ഹോ... അതിന്റെ പുളിപും മധുരവും ഒന്ന് വേറെ തന്നെ. ഇതൊക്കെ ഓർത്തിരിക്കവേ  നാടോടി തന്റെ കിയ്യിൽ ഉണ്ടായിരുന്ന  ജിലേബി  അല്പം പോലും ബാകി വെക്കാതെ കഴിച്ചു തീർത്തു. എനിട്ട്‌ കൈയ്യ് ഷർട്ട്‌ ഇലേക് തുടച്ച് വേണ്ടും എന്റെ മുഖത്തേക് നോക്കി. ഞാൻ  അയാളെ ശ്രദ്ധിച്ചാൽ വീണ്ടും അയാൾ സംസാരം തുടങ്ങും എന്നത് കൊണ്ട് ഞാൻ പുറത്തേക് തന്നേ  നോക്കി ഇരുന്നു.

യിരോട് സ്റ്റേഷൻ യെതിയപോൾ അയാൾ ട്രെയിനിൽ  നിന്നു മിറങ്ങി പ്ലാറ്റ്ഫോമിലുള്ള ഇരുപ്പിഠത്തിലേക്ക്  ചെന്നിരുന്നു.എനിക്ക് ചെറുതായി  ഉറക്കം വന്നു തുടങ്ങി ഞാൻ എന്റെ  സീറ്റിലെകു കിടന്നു. കുറച്ചു നേരം കണ്ണടച്ച് അങ്ങനെ കിടന്നു പിന്നെ എപോഴോ മയകത്തിൽ ആണ്ടുപോയി.

"വെൽക്കം  റ്റു കോയമ്പത്തൂർ ജങ്ങ്ഷൻ" എന്ന അന്നോണ്‍സ്മെൻറ് കേട്ടാണ് പിന്നീടു ഞാൻ ഉണരുന്നത് . 
ഇപ്പോഴും ട്രെയിനിൽ തിരക്ക് കുറവാണ്. ആ നാടോടിയെ കാണ്മാനില്ല പക്ഷെ അയ്യാളുടെ അഴുക്കൻ പുതപും ബാഗും സീറ്റിലുണ്ട്. അൽപ നേരത്തിനു ശേഷം എന്നെ അമ്പരപിച്ചു കൊണ്ട് അയ്യാൾ എന്റെ അടുക്കലേക് വന്ന് അയ്യാളുടെ സീറ്റിൽ ഇരുന്നു . അയ്യാൾ അടിമുടി മാറിയിരിക്കുന്നു. ഒരു മായാജാലകാരനെ  പോലെ. ഇപ്പോൾ അയാളുടെ നിറം തൂ വെള്ളയാണ്  മുടിയും താടിയും നന്നായി ചീകി ഒതുക്കി വെച്ചിരിക്കുന്നു.വെളുത്ത അഴുക്കു പുരളാത്ത ടി  ഷർട്ടും പാൻസും. ഒരു മണിക്കുറിനുള്ളിൽ അയ്യാൾ ഒരു വെളുത്ത ചെറുപ്പകാരൻ ആയി മാറിയിരിക്കുന്നു.
ചെറുപുഞ്ചിരിയോടു കൂടി അയ്യാൾ എന്നെ നോക്കി ഇരിക്കുന്നു. എനിക്ക് ആശ്ചര്യം സഹിക്കാൻ കഴിയുന്നുമില്ല. പെട്ടെന്ന് അയ്യാൾ എന്നോട്,

"മുഹമ്മദ്‌ എന്ന്  അല്ലെ നിങ്ങളുടെ പേര്? സേലത് അല്ലെ  നിങ്ങൾ പഠിക്കുന്നത് ?"
എന്ന് അയാൾ മലയാളത്തിൽ  ചോദിച്ചു.
അതെ എന്നും എന്നെ  എങ്ങനെ അറിയാം എന്നും ഞാൻ അയാളോട് തിരക്കി ..
ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു അയാളുടെ മറുപടി.
 അയാൾ നിയോഗത്തെ കുറിച്ച് സംസാരിച് തുടങ്ങി  "
"നമ്മൾ ഇ ദിവസത്തിൽ കണ്ടുമുട്ടെണ്ടവർ  ആണ്. നിന്നെ കാണുവാൻ തന്നെ ആണ് ഞാൻ ഈ  ട്രെയിനിൽ കയറിയത് .നിനക്ക് ഒരു കാര്യം നൽകുവാൻ."
 "യെന്തു കാര്യം?"
"കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്,എന്റെ യാത്ര അടുത്ത സ്റ്റോപ്പിൽ   അവസാനിക്കും. തുടന്നു നിന്നെ നയിക്കുക ഞാൻ നിനക്ക് നല്കുന്ന കാര്യമായിരിക്കും."
"എനിക്ക് ഒന്നും മനസ്സിലാകുന്നില്ല നിങ്ങൾ ആരാണ്??. നിങ്ങൾ എങ്ങനെ  ഈ വേഷത്തിലും നിറത്തിലും ആയി?
അപോഴെകും അയ്യാൾ  തന്റെ ബാഗിൽ നിന്നും ഒരു നാണയം എടുത്തു എന്റെ  കൈയ്യിൽ  ഏൽപിച്ചു. നല്ല പഴക്കമുള്ള  അറബിയിൽ അക്ഷരങ്ങൾ പോലെ യെന്തോ  എഴുതിയിട്ടുള്ള ചെമ്പിൽ ഉണ്ടാക്കിയ  ഒരു നാണയം . .
"ഇത് നിനക്ക് നിന്റെ  ഏറ്റവും വലിയ ആഗ്രഹം സഭാലമാക്കുവാൻ ഉപകരിക്കുന്ന ഒന്നാണ്". ഇനി ഉള്ളതൊക്കെ നീ വഴിയെ മനസ്സിലാക്കികൊള്ളും . പിന്നെ ഇനിയുള്ള നേരം നീ ആകാശത്തിലെക്കു നൊക്കിയിരികുക നിന്റെ പല ചോദ്യങ്ങല്കും ഉള്ള മറുപടി അതിൽ ഉണ്ട് " എത്രയും പറഞ്ഞു അയാൾ ബാഗും പുതപ്പുമെടുത്തു... വാതിലിനടുക്കലേക്കു  പോയി. 

സമയം 6 മണി കഴിഞ്ഞിരിക്കുന്നു, ഞാൻ ജനാലയിലൂടെ പുറത്തേക് നോക്കി ഇരുന്നു. നീല നിറം മങ്ങിത്തുടങ്ങിയ ആകാശം..സന്ദ്യ ആകാൻ പോകുന്നു. മേഘങ്ങൾ പഞ്ഞികെട്ടു  ഒഴുകുന്നു അവയ്ക്ക് ഇരുണ്ട  നിറം ..ഞാൻ പുറത്തേക്  തന്നെ നോക്കിയിരുന്നു...വാളയാർ കടന്നു ട്രെയിൻ വേഗം പാലക്കാട്‌ ജങ്ഷനിൽ എത്തി. അയാൾ അവിടെ ഇറങ്ങി.. 
 ഇപ്പോഴും മനസ്സിൽ അതെ ആശ്ചര്യം നില നില്കുന്നു.ഞാൻ ജനാലയിലൂടെ പ്ലാറ്റ്ഫോം ഇലേക്ക് നോക്കിയിരിക്കവേ  അവിടെ നിന്ന കുറച്ച് പേർ ബഹളം വെച്ച് ഒരു ഭാഗത്തേക് ഓടി. ശബ്ദം കേട്ട് ഞാൻ പുറത്തേക് വന്നു. അവിടെ ഒരിടത്ത്  കുറേ  പേർ കുട്ടം കുടി   നില്കുന്നു .പലരും  അവിടേക്ക് ഓട്ടിവരുന്നുമുണ്ട്. ഞാനും അങ്ങോട്ടേക്കു  പോയി. അടുത്ത് ചെന്നപോൾ കണ്ടത് ആ നാടോടി അവിടെ കിടക്കുന്നു.. അയ്യാൾ ഇപ്പോൾ ഞാൻ അട്യ്യം കണ്ടപോലെ  ആണ്.കറുത്ത നിറത്തിലും  അഴുക്കു പിടിച്ച കുപ്പയത്തിലും. അയാളുടെ അടുത്ത് ഇരിക്കുന്ന ചിലർ  അയ്യാൾ  മരിച്ചിരിക്കുന്നു  എന്ന്  വിളിച്ചു പറഞ്ഞു.  അത് കേട്ടതും ഞാൻ ട്രെയിനിലെക് തിരികെ  ഓടി കയറി .  

ഈ കഴിഞ്ഞ നാലു മണിക്കുർ  ,അതെ അയ്യാളുടെ മരണത്തിനു മുൻപുള്ള  ആ നാലു മണിക്കുർ ...
 എനിക്ക് ഒന്നും വിസ്വസികാൻ കഴിയുന്നില്ല .
 ട്രെയിൻ  പാലക്കാട്‌ നിന്നും എടുത്തു. സന്ദ്യ കഴിഞ്ഞിരിക്കുന്നു,   ആകാശം ഇപ്പോൾ  ചുമന്നിരികുന്നു. ചുവപ്പ് ഇന്റെ സാന്ദ്രത ദൂരേക് പോകുന്തോറും കുറഞ്ഞു കുറഞ്ഞു  വരുന്നു.. ഇരുട്ട് ചുവപ്പിനെ കാര്ന്നു തിന്നുകൊണ്ടിരികുന്നപോലെ .. നീല.. ചുവപ്പ്.. കറുപ്പ്.. കുറച്ചു സമയത്തിനുള്ളിൽ ആകാശം തന്നെ പല രീതിയിൽ മാറിയിരിക്കുന്നു..ആ മാറ്റമാവണം  അയ്യാൾ എന്നോട് കണ്ടെത്തുവാൻ പറഞ്ഞത്. അയാൾ പറഞ്ഞ എന്റെ ഏറ്റവും വലിയ സ്വപ്നം..ഞാൻ അതിനെ കുറിച്ച് ചിന്തിച്ചു.

എന്റെ  എറ്റവും വലിയ സ്വപ്നം  അത് എന്റെ  ഫാത്തിമ ആണ്. എന്റെ മുഹബബ്ത്. 
ട്രെയിൻ ഭാരതപുഴയുടെ മുകളിലൂടെ മുൻപോട്ടു പോകവേ ആ നാടോടി നല്കിയ നാണയം കീശയിൽ നിന്നും എടുത്തു ഞാൻ പുഴയിലേക് എറിഞ്ഞു. 
ഒരു മായാജാലാതിലൂടെയും ഫാത്തിമയെ എനിക്ക് സ്വന്തമാക്കേണ്ട. വിധി ഉണ്ടേൽ ഒരുമിച്ച് പിന്നീടു ജീവിക്കും . ഇ യാത്ര എന്തിന്റെയോ  തുടക്കമാകാം .അല്ലെങ്കിൽ ഇത് ഇവിടം കൊണ്ടോടുങ്ങട്ടെ !