Saturday 10 August 2013

മുഹബ്ബത്ത്



     സഹീർ,23, ഒരു കാലിക്കറ്റ്‌കാരാൻ ബിരുദധാരി. നാട്ടിലെ 2 വർഷത്തെ ഐ ടി ഉദ്യോഗം മനസ്സ് മരവിപ്പിച്ചത് മൂലം വിദേശത്ത് തുടർ പഠനം എന്നാ ആഗ്രഹവുമായി ഐ ഇ യേൽ ടി എസ് പാസ്സ് ആകാൻ കാലിക്കറ്റ്‌ ഇൽ ഉള്ള ക്യാമ്പസ്‌ ഓവർസീസ്‌ ഇൽ ചേരുന്നു.

സുഹറ,21. സൗദി പൌരത്വമുളള ഒരു കാലിക്കറ്റ്‌കാരി. സ്കൂൾ പഠനം സൗദിയിലും പിന്നീടു ഡിഗ്രി പഠനം നാട്ടിലും തുടർന്ന് എം എസ് ചയ്യാൻ യു കെ ഇലേക് പോകാൻ ഐ ഇ യേൽ ടി എസ് പരിശീലനത്തിനായി ക്യാമ്പസ്‌ ഓവർസീസ്‌ ഇൽ ചേരുന്നു.

ജൂലൈ 17, 2012/ ശഹബാൻ 27, 1433

ഒരു മാസം നീളുന്ന ഐ ഇ യേൽ ടി എസ് ക്ലാസ്സ്‌ ഇന്റ ആദ്യ ദിനം,ക്ലാസ്സിന്റെ മുൻപിൽ വന്നു ഓരോരുത്തർ അവരെ പരിചയപെടുത്താൻ തുടങ്ങി.അക്കുട്ടത്തിൽ മികച്ച രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കുട്ടിയെ സഹീർ ശ്രദ്ധിച്ചു ,അത് സുഹറ ആയിരുന്നു, കറുത്ത തട്ടത്തിന്നകത് ഉള്ള
ഓളുടെ മുഖം ചന്ദ്ര പ്രഭാപോലെ തിളങ്ങുന്നു എന്ന് അവനു തോന്നി.സുറുമ ഇടാത്ത കണ്ണുകൾ ആണ് അവളുടേത്‌ .അവളെ പറ്റിയും അവളുടെ ആഗ്രഹങ്ങളെ പറ്റിയും അവൾ വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു.പ്രണയിക്കാൻ ഒന്നും വലിയ താല്പര്യമില്ലാതിരുന്ന സഹീർ ഇന്റ മനസ്സിൽ സുഹറയോട് പ്രത്യേഗ ആകർഷണം തോന്നി...

ദിവസങ്ങൾ മുൻപോട്ടു നീങ്ങി .ശഹബാൻ മാസം കടന്നു പോവുകയും വിശുദ്ധ റമദാൻ മാസം വരികയും ചയ്തു. സഹീർ ഇന് ഈ റമദാൻ നല്കിയ വലിയ ഒരു സൌഭാഗ്യം ഉച്ച സമയങ്ങളിൽ സുഹറ യോടൊപ്പം ക്ലാസ്സിന്റെ പുറകിലത്തെ ബെഞ്ച്‌ ഇൽ ഇരിക്കാൻ കഴിയുന്നു എന്നതാണ് നോമ്പ് ആയതിനാൽ മറ്റുളവർ ഭക്ഷണം കഴികുമ്പോൾ അവർ അവിടെ ഇരിക്കും. സുഹറയോട് സൌഹൃദം ഉണ്ടാകാൻ അതുവഴി അവനു കഴിഞ്ഞു .
സുഹറ യുടെ സംസാരം കേട്ടിരികാൻ നല്ല രസമാണ് അവൾ അവളുടെ ജീവിതത്തിലെ ചയ്യാൻ ആഗ്രഹിക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഒക്കെ സഹീർ ഇനോട് പറയുമായിരുന്നു, അവന്റെ ജിവിതത്തിൽ ഇത്ര അതികം സന്തോഷം ഉണ്ടാക്കിയ ദിനങ്ങൾ വേറെ കാണില്ല.. വീട്ടിൽ വന്നാൽ അവളെ പറ്റി ഓർത്ത് ഇരിക്കുവനെ അവനു സമയം ഉള്ളു.

അങ്ങനെ ഇരിക്കെ സൗദിയിൽ ഉള്ള അവന്റെ സുഹൃത്ത് സഹീർ ഇനെ വിളികുകയും അയ്യ്യളുടെ കമ്പനിയിൽ നല്ല ഒരു ഒഴിവു വന്നിടുണ്ട് എന്നും വേഗം അവനോടു സൗദി ഇലേക് വരാനും ആവിശ്യപെടുന്നു . അത്ര നല്ല ഒരു ജോലി ആയതിനാൽ സഹീർ അവിടേക്ക് പോകാൻ തീരുമാനിക്കുകയും തുടർ പഠനം യെന്ന തന്റെ സ്വപ്നത്തിനു ചെറിയ ഒരു അവിധി നല്കുകയും ചെയ്തു. അവിടെക് പോകുന്നതിനു മുൻപ് സുഹറയോട് തന്റെ ഇഷ്ടം അറിയികുവാനും അവൻ തീരുമാനിച്ചു.
അടുത്ത ദിവസം ഉച്ച സമയം സുഹറ സഹീർ ഇന്റ അടുക്കൽ വരികയും സഹീർ അവനു ജോലി ജഭിച്ച കാര്യം അവളെ അറിയിക്കുകയും ചയ്തു, ഒപ്പം അവന്റെ ഇഷ്ടവും അവളോട്‌ പറഞ്ഞു.

താൻ ഇസ്ലാം ഇന്റ പ്രമാണങ്ങളിൽ പൂർണമായും വിശ്വസികുന്നവൾ ആണ് എന്നും വിവാഹത്തിന് മുൻപുള്ള പ്രണയം ഇസ്ലാമിൽ വിലക്കപെട്ടതാണ് എന്നും; സഹീർ ഇനെ ഒരു നല്ല സുഹൃത്ത് എന്ന് രീതിയിൽ മാത്രമേ കണ്ടിട്ടുള്ളു എന്നും, അവളുടെ ഭാഗത്ത് നിന്നും വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ട് എങ്കിൽ അവളോട്‌ ക്ഷമിക്കാനും അവൾ അവനോടു ആവശ്യപെടുന്നു.അത് കൂടാതെ അവളുടെ ആഗ്രഹം വിദേശത് പോയി പടികുന്നത് ആണ് എന്നും അവൾ പറഞ്ഞു .
സഹീർ ഇന് പിന്നീടു ഒന്നും അവളോട് പറയുവാൻ ഉണ്ടായിരുന്നില്ല .അവന്റെ സ്വപ്‌നങ്ങൾ മനസ്സിൽ മൂടി അവൻ സൗദി ഇലേക് തിരിക്കുന്നു.

കാലം നാം ആഗ്രഹിക്കുന്ന പോലെ നമ്മെ നയികണം എന്ന് ഇല്ല. അങ്ങനെ ഒന്ന് സുഹറ യുടെ ജീവിതത്തിലും നടന്നു.വീട്ടിൽ നിന്നും ഉള്ള ഒരു യാത്രയിൽ അവൾക്ക് ഒരു അപകടമുണ്ടാകുകയും അതിൽ അവളുടെ ശേരീരം പൂർണമായും തളർന്നു പോകുകയും ചെയുന്നു. 6 മാസത്തെ ചികിത്സയിൽ യാതൊരു ഭലവും കാണാത്തതിനാൽ കൂടുതൽ പ്രതീക്ഷക്കു വകയില്ല എന്ന് ഡോക്ട്രുംമാർ പറയുകയും അവളെ അവളുടെ വീടിലെക് വീടുകർ കൊണ്ടുവരികയും ചെയ്യുന്നു
.
ജൂലൈ 6, 2013 /ശഹബാൻ 27, 1434

സഹീർ സുഹറ യുടെ വീട്ടിൽ വരികയും സുഹറയെ ഇഷ്ടമാണ് എന്നും നിക്കഹ് ചയ്തു തരണം എന്നും അവളുടെ മാതാപിതാക്കളോട് പറയുന്നു.അവർ അവളുടെ അവസ്ഥ അവനെ അറിയിക്കുകയും .അവൻ അവരോട് 3 ദിവസം അവനെ അവിടെ താമസിക്കാൻ അനുവദിക്കണം ആവശ്യപെടുകയും ചെയുന്നു.

അന്ന് സഹീർ ,സുഹറ യുടെ അടുക്കൽ തന്നെ ഇരിക്കുകയും അവള്ക്ക് വേണ്ടി അല്ലാഹുവിനോട് യാചികുകയും ച്യ്തുകൊണ്ടിരുന്നു..അടുത്ത ദിവസവും അവൻ അവളുടെ അടുക്കൽ തന്നെ പൂർണമായും പ്രാർത്ഥനയിൽ മോഴുകി ഇരുന്നു, ശഹബാന്റെ അവസാന ദിവസം അവളെയും കൊണ്ട് അടുത്ത ഉള്ള മസ്ജിദ് ഇൽ പോകുകയും വൈകിട്ട് വരെ അവിടെ പ്രാർത്ഥനയിൽ മോഴുകുകയും വൈകുന്നേരം അടുത്ത ഉള്ള കടൽ തീരത്ത് അവൾക്കൊപ്പം ഇരുന്നു സൂര്യാസ്തമയം കാണുകയും ചയ്തു.അവളുടെ ആഗ്രഹങ്ങളിൽ ഒന്ന് ആയിരുന്നു അത്.
അന്ന് രാത്രി തന്നെ അവൻ അവളുടെ വീട്ടിൽ നിന്നും തിരിച്ചു പോകുന്നു.
വിശുദ്ധ റമദാൻ മാസം വന്നെത്തുകയും ആ ദിവസത്തിൽ അവള്ക്ക് ചെറിയ മാറ്റം കാണപെടുകയും അവളെ ഹോസ്പിറ്റൽ ഇലേക് കൊണ്ടുപോകുകയും 3 ആഴ്ചകൊണ്ട് പൂർണമായും അവളുടെ ചലനശേഷി തിരിച്ചു ലഭികുകയും ചയ്തു,ഡോക്ടർ മാര്ക്ക് ഇത് ഒരു മിറക്കിൾ തന്നെ ആയിരുന്നു .

സഹീർ വന്നതോ സുഹറയുടെ അടുക്കൽ ഇരുന്നതോ ഒന്നും അവള്ക്ക് ഓര്മ ഉണ്ടായിരുനില്ല.അവളുടെ വീടുകാരിൽ നിന്നും ആണ് അതൊക്കെ അവൾ അറിയുന്നത്.
തിരിച് വീട്ടിൽ എത്തി അവളുടെ മുറിയിൽ കയറിയപോൾ അവിടെ തുറന്നിരുന്ന ഡയറി ഇലേക് അവൾ നോക്കി അതിൽ എന്തോ എഴുതി ഇരിക്കുന്നു.

"നിനക്കായി ഞാൻ സൗദിയിൽ കാത്തിരിക്കുന്നു, നീ എന്ന് സുഖപെടുന്നുവോ അതിനടുത് തന്നെ നീ അവിടെക് വരിക,താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സ് ഇൽ കോണ്ടാക്റ്റ് ചെയ്യുക അയാൾ നിന്നെ ന്റെ അടുക്കൽ എത്തിക്കും- സഹീർ ."

അവൾ അതിൽ കൊടുത്തിരുന്ന ഫോണ്‍ നമ്പർ യിൽ വിളികുകയും സഹീർ ഇനെ പറ്റി അന്വേഷിക്കയും ചെയ്യുന്നു. സുഹറ വിളിക്കും എന്ന് സഹീർ പറഞ്ഞിരുന്നു എന്നും, സൌദിയിൽ വരുമ്പോൾ സുഹറയെ അവന്റെ അടുക്കൽ എത്തിക്കണം എന്നും പറഞ്ഞിരുന്നു എന്നും അയ്യാൾ സുഹറയോട് പറയുന്നു. വീടുകാരുടെ സമ്മതത്തോടെ അവൾ സൗദിയിലേക്ക് തിരിച്ചു

അവിടെ എയർ പോർട്ടിൽ സഹീർ ഇന്റെ സുഹൃത്ത് അവൾക്കായി കാത്തുനില്പുണ്ടായിരുന്നു. എയർ പോർട്ട്‌ ഇന് പുറത്ത് വന്നു അവൾ അവന്റെ ഒപ്പം സഹീർ ഇന്റെ അടുക്കലേക് തിരിച്ചു.

ജൂലൈ 6, 2013 (ശഹബാൻ 27, 1434) സഹീർ ഇന് ജോലിസ്ഥലത്ത് വെച്ച് അപകടമുണ്ടാകുകയും മരിച്ചു എന്ന് ആണ് ആദ്യം കരുതിയത് എന്നും പക്ഷെ അവനിൽ അല്പം ജീവൻ ബാകി ഉണ്ടായിരുന്നത് കണ്ടു ഇവിടെ ഹോസ്പിറ്റൽ കൊണ്ടുവരികയും ഒരു മാസമായി വെന്റിലടോർ ഇൽ ആണ് എന്നും
അയ്യാൾ സുഹറയോട് പറയുന്നു. കഴിഞ്ഞ 3 ദിവസം മുൻപ് മിറാക്കിൾ പോലെ അവൻ സംസാരിച്ചു, അപോഴാണ് സുഹറ വരുന്ന കാര്യം പറഞ്ഞത്. ഇപ്പോഴും അവന്റെ നില ഗുരുതരമായി തുടരുകയാണ് എന്നും അയ്യാൾ സുഹറയോട് പറഞ്ഞു .

അവൾ ഹോസ്പിറ്റൽ ലിൽ എത്തി സുഹൃത്തിനോടൊപ്പം സഹീർ ഇന്റെ അടുക്കലേക്കു നടന്നു.വേന്റിലടോർ ഇൽ കടന്നു അവന്റെ അടുക്കൽ ചെന്നു,അവൾ അവന്റെ കൈയ്യിലേക് പിടിച്ചു.കൈയ്യ് നന്നേ തണുത്ത് ഇരിക്കുന്നതായി അവള്ക്ക് തോന്നി. അപ്പോൾ അവിടെ ഉണ്ടായിരുന്ന സിസ്റ്റർ ഡോക്ടറെ വിളികുവാനായി വേഗത്തിൽ പുറത്തേക്കു പോയി ...

സഹീർ ഇന്റെ കബർ അടക്കത്തിനു ശേഷം എല്ലാവരും തിരിച് പോയി പക്ഷെ സുഹറ മാത്രം അവന്റെ ഖബറിന്റെ അടുക്കൽ തന്നെ ഇരുന്നു സുറത്തുൽ യാസീൻ പാരായണം ചയ്തു കൊണ്ടിരുന്നു .സഹീർ ഇന്റെ സുഹൃത്ത് അവളെ തിരികെ കുട്ടി കൊണ്ടുപോകാൻ സ്രെമികവേ അവൾ പറഞ്ഞു,

" ഇവിടെ അടക്കിയിരികുന്നത് ന്റെ മുഹബ്ബത്ത് ആണ് ,ഇപ്പോൾ അവൻ അല്ലാഹുവിന്റെ മുൻപിൽ ചോദ്യം ച്യ്യപെടുകയായിരികും ..അവനു അവന്റെ കണക്കുപുസ്തകം വലതുകിയ്യിൽ കൊടുക്കാനും ചോദ്യങ്ങല്കുള്ള ഉത്തരം എളുപത്തിൽ പറയുവാനും ഞാൻ ഇവിടെ ഉണ്ടായേ മതിയാകു നിങ്ങൾ പൊക്കൊളു"

സഹീർ സുഹറയെ പ്രണയിച്ചിരുന്നു ,അത് തീർച്ചയാണ് പക്ഷെ സുഹറ ക്ക് സഹീർ ഇനോട് എപ്പോൾ മുഹബ്ബത്ത് ഉണ്ടായി എന്ന് എനിക്കറിയില്ല.

സുഹറ ഒരു നിശ്ചിത അവിധിക്ക് ശേഷം സഹീർ ഇന്റെ അടുക്കൽ എത്തുമെന്നും അവർ ഇരുവരും തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ താഴ്ഭാഗ്ത് കു‌ടി ഒഴുകുന്ന അരുവികൾ ഉള്ള സ്വർഗതോപ്പിൽ നിത്യ വാസികൾ ആകും എന്നും ഞാൻ വിശ്വസിക്കുന്നു...

1 comment: