Monday 11 March 2013

ബ്ലിസ്


മയം ഏറേ വൈകിയിരിക്കുന്നു, മാസാവസാനം ആയതിനാല്‍ കണക്കുകള്‍ നോക്കി അങ്ങു ഇരുന്നു പോയി.വേഗം ബാഗ്‌ പായ്ക്ക് ചയ്തു,സെക്കുരിറ്റി യോട് യാത്ര പറഞ്ഞ്‌. ഓഫീസില്‍ നിന്നും  ഇറങ്ങി ദര്ട്ട് ഫോര്‍ഡ് റോഡ്‌ ഇനു അരികിലുള്ള ബസ്‌ സ്റ്റോപ്പ്‌ ഇലേക് വേഗത്തില്‍ നടന്നു.

നല്ല കോച്ചുന്ന തണുപ്പ് .രാത്രി 9 കഴിഞ്ഞിരിക്കുന്നു . എങ്കിലും  സ്ട്രീറ്റ് ഇന്റെ തിരക്കിനു ഒരു കുറവുമില്ല,റേസ്റ്റോറെന്റ്, ഷോപ്പിംഗ്‌ സെന്‍റെര്‍ എല്ലാ ഇടതും നല്ല തിരക്ക് ,ഗോസ്ട്ട്ടോന്‍ നഗരം വരണപ്രഭയില്‍ കുളിച് നില്‍കുന്നപോലെ...

എനിക്ക് റൂമിലേക് നേരിട്ട് ചെല്ലാന്‍ ഉള്ള ബസ്‌ ഇനി ഇല്ല .സായ്ടെന്ഹം ഇലേക് ഉള്ള ബസ്‌ എടുത്ത് .അവിടെ ഇറങ്ങി,ന്യൂ ലാന്‍സ് പാര്‍ക്ക്‌ റോഡ്‌ ഇലൂടെ ഒരു 1 കിലോമീറ്റര്‍ നടക്കണം . അങ്ങനെ സായ്ടെന്ഹം ഇലേക് ഉള്ള ബസ്‌ ടികെറ്റ് കൌണ്ടര്‍ യില്‍ നിന്നും വാങ്ങി ബസ്‌ കാത്തു നിന്നു. 9.20 ഇനു തന്നെ ബസ്‌ വന്നു...ബസില്‍ ഒരു സൈഡ് സീറ്റ്‌ തരപ്പെടുത്തി ..ഗോസ്ട്ട്ടോന്‍  നഗരത്തെയും നോക്കി ഞാന്‍ ഇരുന്നു ..ബസ്‌ സായ്ടെന്ഹം ഇനെ ലെക്ഷ്യമാകി കുതിച്ചു....

"ഞാന്‍ വിഷ്ണു, രണ്ടു വര്ഷം കയിഞ്ഞിരികുന്നു ലണ്ടന്‍ യില്‍  വന്നിട്ട് . എവിടെ ഒരു കാര്‍ഗോ കമ്പനി യില്‍ സര്‍വീസ് അസ്സിസ്റെന്റ്റ് ആയി ജോലി ചെയ്യുന്നു .സുഹൃത്തുക്കള്‍ ആയി പറയാന്‍ എവിടെ സഞ്ജയ് മാത്രം. എന്റെ ഒപ്പം ആണ് അവനും ജോലി.

ബസ്‌ സായ്ടെന്ഹാമില്‍ എത്തി .ബസില്‍ നിന്നും ഇറങ്ങി ന്യൂ ലാന്‍സ് പാര്‍ക്ക്‌ റോഡ്‌ ഇലേക് പ്രവേശിച്ചു .ലണ്ടന്‍ നഗരത്തിന്റെ തിരക്കുകള്‍ ഇല്ലാത്ത ,,ഒരു ഇടത്തരം സ്ട്രീറ്റ് റോഡ്‌ ആണ് ഇത്. ഇരുവശത്തും പുല്ലുകള്‍ മേഞ്ഞ  നടപാത, ഇപ്പോള്‍  വിജനമാണ് അത് .ഇടക്ക് ചെറിയ യിരിപ്പിടങ്ങള്‍  ഉണ്ട് അതില്‍ ..ചെറുതും വലുതുമായ വില്ലകള്‍ റോഡില്‍ നിന്നും അകത്തേക് മാറി നില്‍ക്കുന്നു .

ഞാന്‍  റോഡ്‌ ഇലൂടെ കുറച്ചു ദൂരം മുന്‍പോട്ടു നടക്കവേ ഒരു റാന്തല്‍ വിളക്കു പോലെ എന്തോ കിയ്യില്‍ പിടിച്ചു ഒരു സ്ത്രീ നില്കുന്നതായി  കണ്ടു.അവരുടെ അടുക്കലേക് ചെല്ലവേ അവര്‍ ആ വിളക്കിന്റെ വെളിച്ചം ന്റെ മുഖത്തോട് അടുപിച്ചു, എന്നെ സുക്ഷിച്ചു നോക്കി. അല്പം പ്രായം ചെന്ന സ്ത്രി ആണ് .ഞാന്‍ ആകാംഷയോടെ എന്തിനാണ് ഈ തണുപ്പത്ത് എവിടെ യിങ്ങനെ നില്കുനത് എന്ന്‍ അവരോടു തിരക്കി .

'എന്റെ മകനെ കാത്തു നില്‍കുകയാണ്‌ .അവന്‍ ഇന്നു എന്നെ കാണാന്‍ വരും എന്ന്‍ പറഞ്ഞിരുന്നു. പക്ഷെ ഇത് വരെ വനില്ല.'
'7 വര്ഷം ആകുന്നു അവനെ കണ്ടിട്ട്.'
'ഇത്ര നാള്‍ അവന്‍ എവിടെ ആരുന്നു '?? ആകാംഷയോടെ ഞാന്‍ തിരക്കി
അവന്‍ എന്നോട്  പിണങ്ങി പോയതാണ് അന്ന്....
എന്താണ് പിണക്കത്തിന് കാരണം എന്ന്‍ ഞാന്‍ അവരോട് തിരക്കി.അവര്‍ അവിടെ അടുത്ത്‌ ഉണ്ടായിരുന്ന യിരിപടത്തില്‍ ഇരുന്നു.എന്നോട്  വിഷമത്തോടെ സംസാരിച് ഇരിക്കവേ .. കറുത്ത നീളന്‍ കോട്ട് ദാരിച്ച ഒരു യുവാവ് അടുക്കലേക് നടന്നു വന്നു

 .അമ്മ അവനെ കണ്ടതും യിരിപടത്തില്‍  നിന്നുയര്‍ന്നു, അയ്യാളെ നോക്കി .അയ്യാള്‍ ഞങ്ങളുടെ അടുത്ത്‌ വന്നു .ആ സ്ത്രീ യുടെ മുഖത്തേക് നോക്കി. അവരെ അലിങ്ങനം ചയ്തു .അവരുടെ മകന്‍ വന്നിരിക്കുന്നു . 7 വര്‍ഷത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍ രണ്ടുപേര്‍ക്കും സംസാരിക്കാനായി വാക്കുകള്‍ ഇല്ലാത്ത പോലെ , ആ സ്ത്രീയുടെ കണ്ണുകള്‍ നിരഞ്ഞിരികുന്നു. അയ്യാളുടെ കിയ്യില്‍ മറ്റൊന്നും ഉണ്ടായിരുനില്ല ,എന്നത് ഞാന്‍ ശ്രദിച്ചു .അമ്മക്കായി ന്ത്‌ എങ്കിലും സമ്മാനം ഇയ്യാള്‍ക്ക്  കൊണ്ടുവരാമയിരുനില്ലെ എന്ന്‍ ഞാന്‍ ചിന്തികവേ "  എന്നെ കാള്‍ എന്ത് വലിയ സമ്മാനം ആണ് ഞാന്‍ അമ്മക് നല്‍കുക" എന്ന്‍ അയ്യാള്‍ എന്നോട് ചോദിച്ചു.

ഈ തണുപ്പത് എവിടെ ഇനി നില്‍കേണ്ട അകത്തേക് വരൂ. ഒരു കോഫി  കുടിച്ചിട്ട് പോകാം  എന്ന്‍ ആ സ്ത്രീ  നോട് പറഞ്ഞു.

അവരുടെ സന്തോഷത്തില്‍ അല്പം കുടി നേരം എനിക്കും പങ്കു ചേരണം എന്ന്‍ തോന്നി ഞാന്‍ അവരുടെ ഒപ്പം അവരുടെ വില്ലയിലെക് നടന്നു .ഞാന്‍ അയ്യളോട് സംസാരിച് ഇരിക്കവേ ആ സ്ത്രീ കോഫി യുമായി വന്നു . കോഫി കുടിച്ചു അവരോട്  യാത്ര പറഞ്ഞു. ന്റെ റൂം ഇലേക് നടക്കാന്‍ തുടങ്ങി ...മനസ്സില്‍ ചെറിയ ഒരു വേദന

.ന്റെ അമ്മയും ഇത് പോലെ  എനികായി നാട്ടില്‍ കാതിരിപുണ്ടാകും,അമ്മയുടെ സമ്മതം കുടതെയാണ് ഞാന്‍ ലണ്ടനില്‍ വന്നത്..അവര്‍ ഇത്പോലെ ഇപ്പോള്‍ സങ്കടപെടുന്നുടകും. മനസിന്റെ വിങ്ങലിനു ആഴം കുടി വന്നു .റൂമില്‍ എത്തി ബാഗ്‌ സോഫയിലേക്  ഇട്ടു, ബെഡ്ഇലേക്ക്  കമഴ്ന്നു വീണു .അമ്മയോട് സംസാരിക്കാന്‍ മനസ്സ് പറഞ്ഞു

മൊബൈല്‍ എടുത്തു വീടിലെക് വിളിച്ചു...റിംഗ് ഉണ്ട് ...

ഹലോ ...
ഹെല്ലോ ആരാണ് വിളികുന്നത്?

അമ്മയാണ് ഫോണ്‍ എടുതിരികുന്നത് ...

എനിക്ക് സങ്കടം സഹിക്കാന്‍ കഴിയുന്നില്ല .. കണ്ണുകള്‍ നിറഞ്ഞു ..

വിഷ്ണു...വിഷ്ണു..
മോനെ നീ എവിടെയാ?
......
അമ്മാ...... വിതുംബികൊണ്ട് ഞാന്‍  അമ്മയോട് സംസാരിച്ചു..
ഞാന്‍ വരികയാണ്‌ അമ്മയുടെ അടുക്കലേക്..നാളെ കയിഞ്ഞു ഞാന്‍ വിടെ എത്തും .
എത്രയും പറഞ്ഞു ഫോണ്‍ കട്ട്‌ ചയ്ത് സഞ്ജയ്‌ യെ വിളിച്ചു
ഡാ..
എനിക്ക് നാട്ടിലേക് പോകണം,നാളെ പുലര്ച്ചയിലെക് എവിടെ നിന്നും പുറപെടുന്ന രീതിയില്‍ എനിക്ക് ഒരു ടികെറ്റ് എനിക്കായി ഇപ്പോള്‍ തന്നെ ബുക്ക്‌ ചെയണം .എങ്ങനെ എങ്കിലും... പിന്നെ കമ്പിനിയില്‍ ഒരു രണ്ടു ആഴ്ച്ചയിലെക് ഉള്ള ലീവ് ഇനു വേണ്ട കാര്യങ്ങളും ച്യ്യണം..".

"ഹം ..."...എന്ന്‍ പറഞ്ഞു ഫോണ്‍ കട്ട്‌ ചയ്തു
ഞാന്‍ നാട്ടിലേക് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
സഞ്ജയ് തിരികെ വിളിച്ചു .
ടികെറ്റ് ബുക്ക്‌ ച്യ്തിട്ടുണ്ട് എന്നും രാവിലെ കാറുമായി എന്നെ എയര്‍പോര്‍ട്ട് യില്‍ വിടാന്‍  വരാം എന്നും അവന്‍ പറഞ്ഞു
.
പറഞ്ഞപോലെ സഞ്ജയ് പുലര്‍ച്ചെ തന്നെ വന്നു ബാഗ്‌ എടുത്ത് കാറില്‍ വെച്ചു. ച്യ്യേണ്ട കാര്യങ്ങള്‍ സഞ്ജയി ഓടു വിശദമായി പറഞ്ഞുകൊടുത്തു .ഞങ്ങള്‍ എയര്‍പോര്‍ട്ട് ഇലേക് തിരിച്ചു.

ന്യൂ ലാന്‍സ് പാര്‍ക്ക്‌ റോഡ്‌ ഇലേക് തിരിഞ്ഞതും കയിഞ്ഞ ദിവസം രാത്രി ഞാന്‍ പോയ ആാ വൃദ്ധയായ സ്ത്രീയുടെയും മകന്റെയും  വീട്ടില്‍ കുറച്ച ആളുകള്‍ തടിച് കുടി നില്കുനത് കണ്ടു കാര്‍ സൈഡ് ഇലേക് പാര്‍ക്ക്‌ ചയ്യാന്‍ സഞ്ജയ്‌ ഓടു പറഞ്ഞു .

ഞാന്‍  കാറിനു പുറത്തേക്കിറങ്ങി ആ വില്ലയിലെക് നടന്നു ..വീടിനു അകത്തേക് കയറി ആ  സ്ത്രീയുടെ മരണാന്തര സുസുരുക്ഷകള്‍ നടകുകയാണ് അവിടെ ..ഞാന്‍ ഞെട്ടലോടെ പുറത്തേക് ഇറങ്ങി ..അവിടെ നിന്ന ഒരാളോട് ഇവര്‍ക് എന്താണ്  സംഭവിച്ചത് എന്ന്‍ തിരക്കി ..
ഈ സ്ത്രീ യുടെ മകന്‍ വിദേശത്ത് എവിടെയോ നിന്നും ഇവിടേക്ക് മടങ്ങി വരുന്ന വഴിക്ക് ഏതോ ഒരു അപകടത്തില്‍ പെട്ട് മരണമടഞ്ഞു .അത് ഇന്നലെ രാത്രി എവിടെ അറിഞ്ഞു. അതിന്റെ ആഘാദത്തില്‍ ഈ  സ്ത്രിയിക്ക്  ബോധം നഷ്ടമാകുകയും ഹോസ്പിറ്റല്‍ ഇലേക് കൊണ്ടുപോകും വഴി മരണപെടുകയും ചയ്തു.

ഞാന്‍ കാര്‍ ഇന്റെ അടുക്കലേക്  നടന്നു .മനസ്സു മരവിച് പോയിരിക്കുന്നു ...

എയര്‍ പോര്‍ട്ട്‌ ഇല്‍ എത്തി സഞ്ജയ്‌ ഓടു യാത്ര പറഞ്ഞു .ചെകിംഗ് ഉം വേരിഫിക്കെഷന്‍ ഉം കയിഞ്ഞു .എനിക്ക് ഉള്ള വിമാനം പുറപെടുന്ന അറിയിപ്പും കാത്തു ഞാന്‍ കോഫി കുടിച്ചു വൈറ്റിങ്ങ് റൂം യില്‍ എരികവേ അമ്മയെ ഒന്നുടെ വിളിക്കാന്‍ തോന്നി...

ഹലോ
ഹലോ, അമ്മാ ഞാന്‍ എയര്‍ പോര്‍ട്ട്‌ ഇലാണ് ,നാളെ കാലത്ത് അവിടെ എത്തും .....
പിന്നെ......
അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

Saturday 2 March 2013

മഴയില്‍ കുതിര്‍ന്ന ഒരു ദിനം....a small story




" കാലത്ത് തന്നേ ഉണരാന്‍ ഉള്ള വിമ്മിഷ്ടം ഉമ്മാക്ക് അറിയേണ്ടയെല്ലോ".
"ഇന്നു നിന്‍റെ സ്കൂള്‍ തുറക്കുന്ന ദിവസം അല്ലെ?എന്ന്‍ എങ്കിലും എന്‍റെ പുന്നാര മോന്‍ നേരത്തിനും കാലത്തിനും സ്കൂളില്‍ എത്ത്"....
"ഹാ.. ..ആയിക്കോട്ടെ"....
അധികം വൈകാതെ അവന്‍ കുളിച്ചു റെഡി ആയി,,പുത്തന്‍ കുപ്പായവും ബാഗും ഒക്കെ ആയി സൈക്കിള്‍ ഉം എടുത്ത് അവന്‍ സ്കൂളിലേക് തിരിച്ചു.
.കുറച്ചു ദൂരം എതിയപോള്‍ പെട്ടെന്ന് ശക്തമായി
മഴ പെയ്യാന്‍ തുടങ്ങി ..നന്നായി നനഞ്ഞ അവന്‍ ക്ലാസ്സ്‌ മുറിയിലേക് കയറിയതും
കുട്ടുകാര്‍ അവനെ കളിയാക്കാന്‍ തുടങ്ങി.
"നീയൊന്നും ഇതിനു മുന്നെ എന്നെ കണ്ടിടില്ലെ?? എന്താ എത്ര ചിരിക്കാന്‍ നീയൊന്നും മഴ നന്നഞ്ഞിട്ടില്ലെ ???
"അതോണ്ടോന്നുമല്ല ഞങ്ങള്‍ ചിരിച്ചത് നീ ഈ ക്ലാസ്സില്‍ അല്ല ,പഴയ ക്ലാസ്സില്‍ തന്നെയാണ്,
നിന്‍റെ പേര് ജയിച്ചവരുടെ കുട്ടത്തില്‍ ഇല്ലെടാ.".
"ന്‍റെ റബ്ബുല്‍ ആല മീനയ തമ്പുരാനേ" ...ന്താണ് ഞാന്‍ ഈ കേള്‍കുന്നത്...
muhammed

അമോര്‍





ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടിലാത്തവര്‍....... സാധാരണ മനുഷ്യര്‍  ആയിരികില്ല എന്ന് ഒരിക്കല്‍  അമ്മ എന്നോട് പറഞ്ഞത് പലപോഴും ഓര്ക്കാറുണ്ട്...
.ചെറുപ്പം മുതല്ക്കെ എനിക്കും പ്രണയിക്കണം എന്ന് അതിയായ മോഹം ഉണ്ടായിരുന്നു...
പക്ഷെ എന്ത് പറയാന്‍  ആണ്, എനിക്ക് പ്രിയം തോന്നിയവര്‍ക്ക്  ഒക്കെ വളരെ മുന്പ് തന്നെ അവരുടെ പ്രിയപെട്ടവനെ കണ്ടെത്തിയിരുന്നു... അത് പറഞ്ഞു അമ്മയും സഹോദരിയും, സഹപാടികളും എപ്പോളും എന്നെ കളിയാക്കുകയും ചെയ്യുമായിരുന്നു..
..കാലം കടന്നു പോയി..യൌവനവും കൌമാരവും കൊഴിഞ്ഞു പോയി.
...ഒരാളുമായി പ്രണയത്തില്‍  ആകണമെന്നത് ഒഴിച്ചു ,ബാക്കി മിക്ക സ്വപ്നങ്ങളും നടന്നിരുന്നു..അതില്‍   ഒടുവിലായി സ്റ്റേറ്റ് ബാങ്കില്‍   ജൂനിയര്‍  മാനേജര്‍  ആയി ജോലിയും ലഭിച്ചിരിക്കുന്നു.

.... എന്റെ കഥ എവിടെ തുടങ്ങുന്നു ....
9.45 യെ എം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാവേലികര

ജോലിയില്‍  പ്രവേശിക്കാന്‍  ഉള്ള കത്തുമായി റിസപ്ഷന് നു മുന്‍പില്‍ ഇരുപ്പു തുടങ്ങിയിട്ട് അതിക നേരം ആകുന്നു ജീവനക്കാര്‍  ഏറെ പങ്കും എത്തിയിരിക്കുന്നു.മനജേര്‍  ഒഴിച്ച്...
അദ്ദേഹത്തിനായി ഉള്ള കാത്തിരിപ്പ് ആണ്...അതികം വൈയ്കാതെ ആ കാത്തിരിപ്പിനെ മുറിച്ചു കൊണ്ട് അദേഹം എത്തി..
.ജോലിയില്‍  പ്രവേശിക്കാന്‍ ഉള്ള നടപടികള്‍  പൂര്‍തിയാകി
അദേഹം പുറത്ത് വന്നു എല്ലാവരുമായും എന്നെ പരിചയപെടുത്തി ,എനിക്കുള്ള ഇരിപിടവും ജോലിയും മറ്റു കാര്യങ്ങളെ കുറിച്ചും പറഞ്ഞു തന്നു..
...
...എല്ലാം കംഫെര്‍ട്ടബില്‍ ആയി തോന്നി ......വൈകിട്ടു വീട്ടില്‍  എത്തി അമ്മയുടെ അടുക്കലേക്കു ഓടി ചെന്ന് ..
"അമ്മാ ഒടുവില്‍  ഞാന്‍ ന്റെ  പ്രണയിനിയെ കണ്ടെത്തി, കണ്ട മാത്രയില്‍  തന്നെ എനിക്ക് ഇഷ്ടായി ഓളെ."...
മോളേ .....നിന്റെ ചേട്ടന് വട്ടായി എന്നാ തോനുന്നത്...
നിനക്ക് പിരാന്താണോ?...
"ന്തോക്കെയ നീ ഇ പറയുന്നത് ?? എസ് ബി ടി യില് തന്നെ അല്ലെ
നീ പോയത്..?? നോട് ഒന്നും പറയേണ്ട ..
നീ നിന്റെ പാട് നോക്കി പോ..."
...
ഞാന്‍  ചിരിച് കൊണ്ട് ന്റെ പുന്നാര പെങ്ങളുടെ അടുത്തേക്ക് ഓടി
...എന്താടാ പിരാന്താ.....???
"ഡാ എന്റെ ചെയര്‍  ഇന്റെ ഓപ്പോസിറ്റ് ആണ് അവള്‍ എരികുന്ന്ത് ഒരു ചുന്ദരി കുട്ടിയ..പാവം ആണ് എന്നാ തോനുന്നത് ..ഞാന് ഒരു തവണ നോക്കി പക്ഷെ ഓള് മൈന്ഡ് ആകിയില്ല.."

"നിനക്ക് നാണമില്ലെ ?? കണ്ട പെണ്ണുങ്ങളെ വായി നോക്കാന്?? ജോലി കിട്ടുംബോഴെങ്കിലും നന്നാകുമെന്ന കരുതിയത്
..
പോ എനിക്ക് ഒന്നും കേള്കേണ്ട.."

ശെരി ആയിക്കോട്ടെ ...

ദിവസങ്ങള്‍  മുപോട്ടു പോയി....
അതികം ആരുമായും അവള്‍  സംസരികാറില്ല എന്നത് ഞാന് ശ്രദ്ധിച്ചു...
ചില ദിവസങ്ങളില്‍  അവള്‍  ബാങ്കില്‍  വരാറുമില്ലയിരുന്നു. മറ്റുള്ള എന്റെ സഹപ്രവര്ത്തകരുമായി നല്ല ഒരു സൗഹൃദം ഉണ്ടാക്കാന്‍ എനിക്ക് കയിഞ്ഞു .പക്ഷെ അവളോട് ഒരിക്കല്‍  പോലും എനിക്ക് മിണ്ടാന്‍  കയിഞ്ഞില്ല ...
അങ്ങനെ ഇരിക്കെ ,ഒരിക്കല്‍  ഒരു കാരണമുണ്ടാക്കി അവളുടെ അടുക്കല്‍  പോയി..
"മാം. ഇ ,റിക്കവറി സെക്ഷനില്‍  മാം നേരത്തെ ഉണ്ടായിരുന്നു എന്ന് രാജേഷ് സര് പറഞ്ഞു...
 അതിലെ ചില ഫയല്‍സില്‍ എനിക്ക് ഡൌട്ട് ഉണ്ട്..മാം ഫ്രീ ആകുമ്പോള്‍ അത് ഒന്ന് ക്ലരിഫി ചയ്ത് തരാമോ??"
"ഷുവര്‍  സര്‍  ഞാന് oru 1 ഹവര്‍  കയിഞ്ഞു അങ്ങോട്ടേക് വരാം"
...
..
അന്ന് രാത്രി സന്തോഷം കൊണ്ട് ഉറങ്ങാനേ കയിഞ്ഞില്ല ..സ്വപ്‌നങ്ങള്‍  കാണാന്‍  തുടങ്ങി...

അതികം വയികിപിക്കാന്‍ എനിക്ക് പറ്റില്ല എന്റെ ഇഷ്ടം ഞാന്‍  പറയാന്‍  തീരുമാനിച്ചു ..

ഒരു ഐഡിയ തോന്നി . . "ഞാന് ഒരു ബാഡ് ബോയ് ആണ് എന്ന് ഓള് കരുതില്ലയിരികും..ജോബ് ഉം ഉണ്ട് ..ഇഷ്ടം പറയുന്നതില്‍  ന്ത് തെറ്റ് ??
ഹേയി കുയപ്പമോന്നുമില്ല, നാളെ തന്നെ നീ പറഞ്ഞോ ,,"
,മനസ്സു അന്ന് രാത്രി മഴുവന്‍  ഇങ്ങനെ സംസാരിച് കൊണ്ടെ ഇരുന്നു..

അടുത്ത ദിവസം ബസ് ഇല്‍ ആണ് ബാങ്കില്‍  പോയത് .വിയ്കിട്ടു അവള് ഇറങ്ങുന്ന ടൈം ഇല് അവളോടൊപ്പം ഇറങ്ങിയാല്‍  ബസ് സ്റ്റോപ്പ് വരെ 5 മിനുട്ട് നടക്കാം അപ്പോള്‍  കാര്യം പറയാന്‍  തീരുമാനിച്ചു...വല്ലത ഒരു ടെന്‍ഷന്‍ ... ,,,
വൈക്കിട്ട്   ആയി..എല്ലാം വിചാരിച്ച പോലെ....
....
അവള്‍ക്കൊപ്പം  ഞാനും ഇറങ്ങി
ഞാന്‍  ഒരു ചെറു പുഞ്ചിരിയോടെ...അവളുടെ അടുക്കലേക്കു നടന്നു
..."എന്ന് യെന്ത ബൈക്ക് എടുതിലെ??"
"ഇല്ല അത് സര്‍വീസിനു  കൊടുതിരികുകയാ..,,"
ഞങ്ങള്‍  അങ്ങനെ ബസ് സ്റ്റൊപിലെകു നടന്നു.

..നെഞ്ച് കിടന് പിടക്കുകയാണ്...ഒന്നും പറയാന്‍  പറ്റുനില്ല,,,
ന്ത് വേണേലും വരട്ടെ എന്ന് വെച്ച കൊണ്ട് ഞാന്‍ സംസാരിക്കാന്‍  തുടങി...
"ഒരു കാര്യം പറയാന്‍  ഉണ്ടായിരുന്നു... എവിടെ ജോയിന്‍  ചയ്ത ഡേ തന്നെ പറയണം എന്ന് തോന്നിയത..പക്ഷെ ..ന്തോ.....ബട്ട് എപ്പോള്‍  പറയാതിരിക്കാന്‍  കയിയുനില്ല ,റീസണ്‍  ഒന്നും അറിയില്ല ,,,എനിക്ക് ഇയ്യാളെ ഇഷ്ട്ടാണ്. വിവാഹം ചെയ്യാന് ആഗ്രഹിക്കുന്നു..."

ഒരു നിമിഷം അവള്‍  അവിടെ നിന്നു.എന്റെ മുഖതെക്ക് നോക്കി ..ഒന്നും മിണ്ടാതെ ..മുന്പോട്ടു നടക്കാന്‍  തുടങ്ങി ..പക്ഷെ എന്റെ കാലുകള്‍  മുന്പോട്ടു ചാലിക്കുനില്ല .

അവളെ നോക്കി ഞാന്‍  നില്ക്കവേ പെട്ടന്ന് അവള്‍  റോഡ് അരികിലേക്ക് വീണു .
.അവളുടെ അടുക്കലേക് ഞാന് ഓടി ,,, അടുത്ത ഉണ്ടായിരുന്നവര്‍  ഒക്കെ ഓടി വന്നു ... അവളെ വിളിച്ചിട്ട് അനക്കമില്ല ബോദം മറഞ്ഞപോലെ..എല്ലാവരും ചേര്ന്ന് .എത്രയും വേഗം അവളെ ഹോസ്പിറ്റലില്‍  എത്തിച്ചു. ഞാന് ഓഫീസി ല്‍  വിവരമറിയിച്ചു... കുറച്ചു സമയത്തിനകത്ത്..അവളുടെ വീട്ടില്‍  നിന്നും ബാങ്കില്‍  നിന്നും ഒക്കെ എലാവരും വന്നു...അവള്‍  തീവ്ര പരിചരണ വിഭാഗത്തില്‍  ആണ് ഇപ്പോള്‍ .............,,,മനസ്സു ശുന്യമയിരികുന്നു . അവളുടെ സഹോദരനില്‍നിന്നും  ഒരു കാര്യം ഞങ്ങള്‍  അറിഞ്ഞു ..
അവളുടെ ഹൃദയം അണ്‍സ്റ്റേബില്‍  ആണ് .പെട്ടെന്ന്  അതികമായി സന്തോഷമോ സങ്കടമോ വന്നാല്‍  അവളുടെ ഹാര്‍ട്ട്‌  ഇനെ അത് ബാതിക്കും  .ഈ ഇടക്ക് ഡോക്ടര്‍  പറഞ്ഞിരുന്നു അവളുടെ സ്ഥിതി അല്പം മോശമാണ് എന്ന്.... അവളുടെ വാശി കാരണം ആണ് അവള്‍  ബാങ്കില്‍  വരുന്നത്..ഇടയ്ക്കു വൈയ്യാതെ ആകുമ്പോള്‍  ആണ് ലീവ് എടുകുന്ന്ത് ....ഇത്രയും പറഞ്ഞപോഴെകും അയ്യാളുടെ കണ്ണുകള്‍  നിറഞ്ഞിരുന്നു...

ഞാന് ഐ സി യു ഇന് പുറത്തേക് നടക്കാന്‍  തുടങ്ങി..പെട്ടന്ന് പുറകില്‍  നിന്നു ചിലരുടെ  കരച്ചില്‍  .അതിന്റെ വ്യാപ്തി കുടി വരുന്നു .

." നിന്നോട് ഉള്ള എന്റെ പ്രണയം ഇവിടെ തുടങ്ങുന്നു"...